Sorry, you need to install flash to see this content.

view counter

കേരളീയം

വേണുനാഗവള്ളിക്ക് അന്ത്യാഞ്ജലി

തിരുവനന്തപുരം: നഷ്ടവസന്തത്തിന്റെ തപ്തനിശ്വാസങ്ങള്‍ ബാക്കിവെച്ച് മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ വേണുനാഗവള്ളി യാത്രയായി. ഇന്നലെ പുലര്‍ച്ചെ നിര്യാതനായ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വൈകുന്നേരം നാല്മണിക്ക് പൊലീസ് ബഹുമതിയോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അദ്ദേഹം 61 ാം വയസ്സിലാണ് വിടപറഞ്ഞത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മരണസമയത്ത് ഭാര്യ മീരയും മകന്‍ വിവേകും സുഹൃത്ത് ചെറിയാന്‍ കല്‍പകവാടിയും സമീപമുണ്ടായിരുന്നു.

ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട്: കാപ്പാട് കടപ്പുറത്തും മലപ്പുറത്തെ വിവിധ ഭാഗങ്ങളിലും  മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ചെറിയപെരുന്നാളായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ പാണക്കാട് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മത്ഹാജി, മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഈദുല്‍ ഫിത്ര്‍ ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി അറിയിച്ചു.

ചിറ്റൂരിലെ കള്ള് മറ്റ് ജില്ലകളിലേക്ക് കടത്താന്‍ അനുവദിക്കരുത് -കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്തെ പലയിടങ്ങളിലേക്കും ഒഴുകുന്ന കള്ള് പാലക്കാട് ചിറ്റൂരില്‍ ഉല്‍പാദിപ്പിക്കുന്നതാണെന്നും ചിറ്റൂരില്‍ നിന്നും മറ്റുസ്ഥലങ്ങളില്‍ എത്തുമ്പോള്‍ ഈ കള്ള് കള്ളല്ലാതാകുന്നുവെന്നും മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ചിറ്റൂരില്‍ നിന്ന് മറ്റ്ജില്ലകളിലേക്ക് കള്ള് കടത്താന്‍ അനുവദിക്കരുത്. കള്ള്ഷാപ്പുകളുടെ മറവില്‍ വ്യാജകള്ള് വില്‍പ്പന സര്‍ക്കാര്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം റൂറല്‍ ജില്ലാപൊലീസ് സൂപ്രണ്ട് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിഷക്കള്ള് ദുരന്തത്തിന് പിന്നില്‍ മദ്യമാഫിയ കുടിപ്പക?

മലപ്പുറം: 25 പേരുടെ മരണത്തിനിടയാക്കിയ വിഷക്കള്ള് ദുരന്തത്തിന് പിന്നില്‍ മദ്യ മാഫിയയുടെ കുടിപ്പകയെന്ന് സൂചന. കേസിലെ മുഖ്യപ്രതി ദ്രവ്യനെ കൂടാതെ ജില്ലയില്‍ ഈ രംഗത്തുള്ള വമ്പന്‍മാരിലൊരാളാണ് ഇതിന് പിന്നില്‍ കളിച്ചതെന്നാണ് കരുതുന്നത്.

ഏതു കുറ്റിക്കാട്ടിലും ഷാപ്പു തുടങ്ങാം; കിമ്പളം നല്‍കിയാല്‍ ലൈസന്‍സ് റെഡി

മലപ്പുറം: ഏതു കുറ്റിക്കാട്ടിലും എത്ര വൃത്തികെട്ട സ്ഥലത്തും നിങ്ങള്‍ക്ക് കള്ളുഷാപ്പു തുടങ്ങാം. എക്‌സൈസ് വകുപ്പിന് കൊടുക്കേണ്ടത് കൊടുക്കാന്‍ തയാറായാല്‍ ഷാപ്പിന് അനുമതി റെഡി. ഷാപ്പൊന്നിന് 50 ചെത്ത് തെങ്ങ് വേണമെന്നാണ് നിയമം. അത് കടലാസില്‍ മാത്രം. സംസ്ഥാനത്ത് ഒരിടത്തും ഇത്രയും ചെത്ത് തെങ്ങുള്ള ഷാപ്പുകളില്ല. ഒരു തെങ്ങുപോലും ചെത്താത്ത മലപ്പുറം ജില്ലയില്‍ 234 ഷാപ്പുകള്‍ക്ക് ലൈസന്‍സ് ലഭിച്ചതെങ്ങനെയെന്ന് എക്‌സൈസ് വകുപ്പിന് മാത്രമേ അറിയൂ.
Syndicate content
Share/Bookmark