Sorry, you need to install flash to see this content.

view counter

ദേശീയം

തിരുവണ്ണാമലക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് ഒമ്പതു പേര്‍ വെന്തു മരിച്ചു

കോയമ്പത്തൂര്‍: തിരുവണ്ണാമലക്ക് സമീപം ഇന്നലെ പുലര്‍ച്ചെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തില്‍ ഒമ്പതു പേര്‍ വെന്തുമരിച്ചു. 31 പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്.
വെല്ലൂരില്‍നിന്ന് പുലര്‍ച്ചെ മൂന്നേ മുക്കാലിന് തിരുവണ്ണാമലയിലേക്ക് പുറപ്പെട്ട ബസില്‍ 39 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാലത്ത് അഞ്ചരക്ക് മല്ലവാടിക്ക് സമീപം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ദേശീയതലത്തില്‍ ഭാഗികം

ന്യൂദല്‍ഹി: വിലക്കയറ്റത്തിനും സ്വകാര്യവത്കരണത്തിനുമെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ പൂര്‍ണം. തമിഴ്‌നാട്ടില്‍ പണിമുടക്ക് ഭാഗിക പ്രതികരണമുണ്ടാക്കിയപ്പോള്‍ കര്‍ണാടകയില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ദേശീയതലത്തില്‍ പണിമുടക്ക് ഭാഗികമായിരുന്നു.
ദല്‍ഹിയിലും മുംബൈയിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ലെങ്കിലും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നതോടെ യാത്രക്കാര്‍ വലഞ്ഞു. ഒരു വിഭാഗം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തത് പണമിടപാടുകളെ സാരമായി ബാധിച്ചു.

ദേശീയപാത വികസനം: പാക്കേജ് കേന്ദ്രത്തിന് സമര്‍പ്പിച്ചു

ന്യൂദല്‍ഹി: 45 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പുനരധിവാസ പാക്കേജിന്റെ കരട് നിര്‍ദേശം  കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി എം.വിജയകുമാര്‍ കേന്ദ്ര ഉപരിതല മന്ത്രി കമല്‍നാഥിനാണ് ചൊവ്വാഴ്ച ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പാക്കേജ് സമര്‍പ്പിച്ചത്.

സി.പി.എമ്മും കേന്ദ്രവും മിഡ്‌നാപൂരില്‍ സായുധ ക്യാമ്പുകള്‍ നടത്തുന്നു -മാവോയിസ്റ്റുകള്‍

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാറും സി.പി.എമ്മും ചേര്‍ന്ന് കിഴക്കന്‍ മിഡ്‌നാപൂര്‍ ജില്ലയില്‍ സായുധ ക്യാമ്പുകള്‍ നടത്തുന്നതായി ഉന്നത മാവോയിസ്റ്റ് നേതാവ് കിഷന്‍ജി ആരോപിച്ചു. സി.പി.എം സായുധ ക്യാമ്പുകള്‍ നടത്തുന്നുവെന്ന് ആരോപിച്ച ആഭ്യന്തര മന്ത്രി പി. ചിദംബരം തന്നെയാണ് അതിനു വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നതെന്ന് ഒരു അജ്ഞാത കേന്ദ്രത്തില്‍നിന്ന് ഫോണില്‍ വാര്‍ത്താ ഏജന്‍സിയോട് കിഷന്‍ജി പറഞ്ഞു.

കശ്മീരില്‍ വീണ്ടും സംഘര്‍ഷം: നാലു മരണം

ശ്രീനഗര്‍: ഒരാഴ്ചത്തെ ഇടവേളക്കുശേഷം കശ്മീരില്‍ വീണ്ടും സംഘര്‍ഷം.

വടക്കന്‍ കശ്മീരിലെ പത്താന്‍ മേഖലയില്‍ ജനക്കൂട്ടത്തിനുനേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും 12ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്.എം. സഹായുടെ വാഹനവ്യൂഹത്തിനുനേരെ ജനക്കൂട്ടം കല്ലേറു നടത്തിയെന്നാരോപിച്ചായിരുന്നു  വെടിവെപ്പ്.
Syndicate content
Share/Bookmark