Sorry, you need to install flash to see this content.

view counter

പുതിയ വാര്‍ത്തകള്‍

മാനേജ്‌മെന്റ് നടപടി ചട്ട വിരുദ്ധം. എം.ഐ. ബേബി

തൃശൂര്‍: അധ്യാപകന്‍ പ്രൊഫസര്‍ ടി.ജെ. ജോസഫിനെ പുറത്താക്കിയ തൊടുപുഴ ന്യൂമാന്‍ കോളജ് മാനേജ്‌മെന്റിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പറഞ്ഞു. നടപടി തിരുത്താന്‍ സര്‍ക്കാര്‍ മാനേജ്‌മെന്റിന് സാവകാശം നല്‍കിയിരിക്കുകയാണ്. സര്‍വകലാശാലയുടെ തിരുത്തല്‍ നടപടിക്ക് മാനേജ്‌മെന്റ് വഴങ്ങുന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ അപ്പോള്‍ ആലോചിക്കുമെന്നും എം.എ ബേബി പറഞ്ഞു.

മാനേജ്‌മെന്റിന്റെ നടപടി അക്കാദമിക ജനാതിപത്യത്തിന് ചേര്‍ന്നതല്ല. ചെറിയ കുറ്റത്തിന് ജീവപര്യന്തം തടവ് ശിഷ നടപടി പോലെയായി എന്നും അദേഹം അഭിപ്രായപ്പെട്ടു. 

യമുന കരകവിഞ്ഞൊഴുകുന്നു

ന്യൂദല്‍ഹി :  യമുനയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ 5000 ത്തിലധികം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ന്യുദലഹിയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാലാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്.

അപകടനിലയും കഴിഞ്ഞാണ് യമുനയില്‍ ജലം ഒഴുകുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നു പോലും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, വെള്ളപ്പൊക്കം തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി  ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചു.


കഴിഞ്ഞ മാസവും യമുനയിലെ ജലനിരപ്പ് അപകടനിലയും കവിഞ്ഞൊഴുകവിഞ്ഞൊഴുകിയിരുന്നു.

നാദാപുരത്ത് മണ്ണിടിഞ്ഞ് രണ്ടു പേര്‍ മരിച്ചു

നാദാപുരം: നാദാപുരം അരൂരില്‍ മണ്ണിടിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കാട്ടമുക്ക് സ്വദേശികളായ ബാലന്‍, കുമാരന്‍ എന്നിവരാണ് മരിച്ചത്.

ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കില്ല: പാസ്റ്റര്‍

വാഷിങ്ടണ്‍: ലോക വ്യാപാര കേന്ദ്രത്തില്‍ ഭീകരാക്രമണം നടന്നതിന്റെ വാര്‍ഷിക ദിനത്തില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാനുള്ള നീക്കത്തില്‍ നിന്നും ഡവ്‌വേള്‍ഡ് ഔട്ട്‌റീച്ച് സെന്റര്‍ മേധാവി പാസ്റ്റര്‍ ടെറി ജോണ്‍സ് പിന്‍മാറി. മുസ്‌ലീം മത നേതാവായ ഇമാം മുസ്‌രിയുമായി നടന്ന ചര്‍ച്ചയില്‍ ഗ്രൗണ്ട് സീറോ പളളി മാറ്റിസ്ഥാപിക്കുമെന്ന ഉറപ്പിന്‍മോലാണ് തന്റെ പിനമാറ്റമെന്ന് പാസ്റ്റര്‍ പറഞ്ഞു.  ഈ വിഷയത്തില്‍ പാസ്റ്ററായും ഇമാം മുസ്‌രിയുമായി ഒരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് ന്യൂയോര്‍ക്ക് ഇമാം ഫൈസല്‍ അബ്ദുല്‍ റൗഫ് അറിയിച്ചത്.

സി.പി.എം നേതാവ് പേരൂര്‍ക്കട സദാശിവന്‍ അന്തരിച്ചു

തിരുവനന്തപുരം: സി.പി.എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും തൊഴിലാളി യൂണിയന്‍ നേതാവുമായ പേരൂര്‍ക്കട സദാശിവന്‍(82) അന്തരിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. രാവിലെ എട്ടരയോടെയാണ് അന്ത്യം.

ചെത്തുതൊഴിലാളികളുടെയും ചുമട്ട് തൊഴിലാളികളുടെയും നേതാവായാണ് അറിയപ്പെടുന്നത്. ഉച്ചക്ക് ഒരുമണിവരെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും 3:30 വരെ പേരൂറക്കടയിലെ വസതിയിലും പൊതീദര്‍ശനത്തിന് വെച്ച ശേഷം നാലുമണിക്ക് ശാന്തികവാടത്തില്‍ സംസ്‌ക്കരിക്കും.







കരിപ്പൂര്‍ വിമാനം തിരുപവനന്തപുരത്തിറക്കി: യാത്രക്കാര്‍ പ്രതിഷേധത്തില്‍

തിരുവനന്തപുരം: കരിപ്പൂരേക്കുളള വിമാനം മോശം കാലാവസ്ഥ മൂലം തിരുപവനന്തപുരത്തിറക്കിയതില്‍ യാത്രക്കാര്‍ പ്രതിഷേധത്തില്‍. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് തിരുപവനന്തപുരത്തിറക്കിയത്.

ദുബായ് അബുദാബി എന്നിവിടങ്ങളില്‍ നിന്നും പെരുന്നാളിന് നാട്ടിലേക്ക് തിരിച്ചവരാണ് അധികവും. യാത്രക്കാര്‍ക്ക് ഭക്ഷണംപോലും അധികൃതര്‍ നല്‍കിയില്ലെന്നാണ് പരാതി. ഏ.സിപോലും ഓഫാക്കിയിരുന്നു. പതിനൊന്നുമണിക്ക് വിമാനം കരിപ്പൂരേക്ക് തിരിക്കുമെന്നാണ് ഇതുവരെ അധികൃതര്‍ അറിയിച്ചത്്. യാത്രക്കാര്‍ പൈലറ്റിനെ വിമാനത്തില്‍ തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ്.

77ന് മുമ്പുളള കുടിയേറ്റ ഭൂമിക്ക് വില്പനാവകാശം നല്‍കും

തിരുവനന്തപുരം: 1977 ന് മുമ്പുളള കുടിയേറ്റക്കാര്‍ക്ക് അവരുടെ ഭൂമി വില്പനാവകാശം നല്‍കും. ഇതുസംബന്ധിച്ച ഓറഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇത്രയുനാള്‍ ഭൂമി പരമ്പരാഗത അവകാശികള്‍ക്ക് മാത്രം കൈമാറാന്‍ അനുവദിക്കുന്ന പട്ടയമാണ് നല്‍കിയിരുന്നത്. 28000ല്‍ അധികം  ഭൂമിയാണ് 1977ന് മുമ്പുളള കുടിയേറ്റ ഭൂമിയായി പതിച്ചു നല്‍കിയിരുന്നത്. ഇതില്‍ 25000 ഹെക്ടര്‍ ഇടുക്കി ജില്ലയിലാണ്. ഇതിന് ഉപാധികളോടെയാണ് പട്ടയം നല്‍കിയിരുന്നത്. വില്‍കാന്‍ അവകാശം നല്‍കിയിരുന്നില്ല.

വേണുനാഗവള്ളിക്ക് അന്ത്യാഞ്ജലി

തിരുവനന്തപുരം: നഷ്ടവസന്തത്തിന്റെ തപ്തനിശ്വാസങ്ങള്‍ ബാക്കിവെച്ച് മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ വേണുനാഗവള്ളി യാത്രയായി. ഇന്നലെ പുലര്‍ച്ചെ നിര്യാതനായ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വൈകുന്നേരം നാല്മണിക്ക് പൊലീസ് ബഹുമതിയോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അദ്ദേഹം 61 ാം വയസ്സിലാണ് വിടപറഞ്ഞത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മരണസമയത്ത് ഭാര്യ മീരയും മകന്‍ വിവേകും സുഹൃത്ത് ചെറിയാന്‍ കല്‍പകവാടിയും സമീപമുണ്ടായിരുന്നു.

കശ്മീര്‍: പ്രത്യേകാധികാര നിയമത്തില്‍ ഇളവ് തീരുമാനം ഇന്ന്; സേനക്ക് എതിര്‍പ്പ്

ന്യൂദല്‍ഹി: സൈന്യത്തിന്റെ കടുത്ത എതിര്‍പ്പിനിടെ, കശ്മീരിലെ പ്രത്യേകാധികാര നിയമത്തില്‍ ഇളവ് നല്‍കുന്നത് ഇന്ന് ചേരുന്ന  സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗം  പരിഗണിക്കും. കശ്മീര്‍ ജനതയുടെ വിശ്വാസമാര്‍ജിച്ച് താഴ്‌വരയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവു വരുത്താനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ്് സുരക്ഷാകാര്യ മന്ത്രിതല സമിതിയുടെ നിര്‍ണായക യോഗം ഇന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേരുന്നത്.  പെരുന്നാളിനോടനുബന്ധിച്ച് കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കുന്ന പ്രഖ്യാപനം നടത്തുന്നതിനാണ് നീക്കം.

ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട്: കാപ്പാട് കടപ്പുറത്തും മലപ്പുറത്തെ വിവിധ ഭാഗങ്ങളിലും  മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ചെറിയപെരുന്നാളായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ പാണക്കാട് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മത്ഹാജി, മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഈദുല്‍ ഫിത്ര്‍ ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി അറിയിച്ചു.
Syndicate content
Share/Bookmark