നിർഭയാ കേസ് പ്രതി വിനയ് ശർമ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsന്യൂഡൽഹി: ഡൽഹി കൂട്ടബലാൽസംഗക്കേസിൽ കോടതി ശിക്ഷിച്ച പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വിനയ് ശർമ എന്നയാളാണ് തിഹാർ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാത്റൂം ടവൽ ഉപയോഗിച്ച് ഇയാൾ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഫിസിക്കൽ ഇൻസ്ട്രക്ടാറായ ഇയാൾ തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിന് മുൻപ് ഗുളികകൾ കഴിച്ചിരുന്നതായും സംശയമുണ്ട്. സഹതടവുകാർ തന്നെ മർദിക്കുന്നതിനാൽ കൂടുതൽ സുരക്ഷ നൽകണമെന്നും കഴിഞ്ഞ വർഷം ഇയാൾ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ കേസിലെ മുഖ്യപ്രതി രാംസിങ് ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു. 2012ലാണ് കേസിനാസ്പദമായ കൂട്ടബലാൽസംഗം നടന്നത്. ഒാടുന്ന ബസിൽവെച്ച് വിനയ് ശർമ ഉൾെപ്പടെയുള്ള നാലുപേർ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന 23കാരിയായ പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം െചയ്യുകയുമായിരുന്നു. ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ഏതാനും ദിവസങ്ങൾക്കകം മരണത്തിന് കീഴടങ്ങി. കേസിൽ ആറു പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തുകയും നാലു പ്രതികളെ വധശിക്ഷക്ക് വിധിക്കുകയും െചയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.