Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രാൻസിലെ പള്ളിയിൽ...

ഫ്രാൻസിലെ പള്ളിയിൽ ആക്രമണം: പുരോഹിതനെ കഴുത്തറുത്തു കൊന്നു

text_fields
bookmark_border
ഫ്രാൻസിലെ പള്ളിയിൽ ആക്രമണം: പുരോഹിതനെ കഴുത്തറുത്തു കൊന്നു
cancel

പാരിസ്: വടക്കന്‍ ഫ്രാന്‍സില്‍ ക്രിസ്തീയ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ രണ്ട് ആക്രമികള്‍ 84കാരനായ പുരോഹിതനെ കഴുത്തറുത്തുകൊന്നു. ജാക്വിസ് ഹാമല്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമികളെ പൊലീസ് വെടിവെച്ചുകൊന്നു. ഗുരുതരമായി പരിക്കേറ്റ ബന്ദികളിലൊരാള്‍ ഗുരുതരാവസ്ഥയിലാണ്. 

നോര്‍മാന്‍ഡി മേഖലയിലെ റൂയിനില്‍ സെന്‍റ് ഇറ്റീന്‍ ദു റൂവ്റെ ദേവാലയത്തില്‍ കുര്‍ബാന നടക്കവെയാണ് മാരകായുധങ്ങളുമായി രണ്ട് ആക്രമികള്‍ പിറകുവശത്തെ വഴിയിലൂടെ കയറിയത്. ശേഷം, പുരോഹിതനും കന്യാസ്ത്രീകളും വിശ്വാസികളുമടക്കം ആറുപേരെ  ബന്ദികളാക്കുകയായിരുന്നു. ആക്രമികളില്‍നിന്ന് രക്ഷപ്പെട്ട ഒരാളാണ് സംഭവം പുറത്തറിയിച്ചത്. പൊലീസ് സ്ഥലത്തത്തെി, ആക്രമികളെ വെടിവെച്ച് വീഴ്ത്തിയാണ് ബന്ദികളെ മോചിപ്പിച്ചത്. ഫാദര്‍ ജാക്വസ് ഹമലിനെ  കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെുകയായിരുന്നു.

84 പേര്‍ കൊല്ലപ്പെട്ട നീസ് ആക്രമണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടവെയാണ് ഫ്രാന്‍സിനെ നടുക്കി അടുത്ത ആക്രമണമുണ്ടാവുന്നത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി ഫ്രഞ്ച് പ്രസിഡന്‍റ് അറിയിച്ചു.  ഓലന്‍ഡ് സംഭവസ്ഥലം സന്ദര്‍ശിച്ചു.  ഫ്രാന്‍സിനെതിരായ തീവ്രവാദ ഭീഷണി പ്രതീക്ഷിക്കുന്നതിലും അപ്പുറമാണെന്ന് ഓലന്‍ഡ് പറഞ്ഞു. പുരോഹിതനെ ബന്ദിയാക്കി കഴുത്തറുത്തു കൊന്ന സംഭവത്തില്‍ മാര്‍പാപ്പ നടുക്കം രേഖപ്പെടുത്തി. വിശുദ്ധ സ്ഥലത്ത് നടന്ന ആക്രമണം വേദനയും ആകുലതയും ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 84 പേര്‍ കൊല്ലപ്പെട്ട നീസ് ആക്രമണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടവെയാണ് ഫ്രാന്‍സിനെ നടുക്കി അടുത്ത ആക്രമണമുണ്ടാവുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:france church attack
Next Story