മുൻ ഹോർട്ടികോർപ് മിഷൻ എം.ഡി കെ.പ്രതാപനെതിരെ വിജലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം∙ മുൻ ഹോർട്ടികോർപ്പ് മിഷൻ എംഡി കെ.പ്രതാപനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കേരളാഫീഡ്സ് അടക്കം കൃഷിവകുപ്പിലെ ആറ് സ്ഥാപനങ്ങളുടെ എം.ഡിക്കെതിരെയാണ് കൃഷിമന്ത്രിയുടെ ഉത്തരവ്. ത്വരിത പരിശോധനയിൽ പ്രതാപനെതിരെ നടപടിയെടുക്കാൻ വിജിലൻസ് ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞ സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയെന്നും ആരോപണമുണ്ട്.
ബിനാമി പേരുകളിൽ സ്ഥാപനങ്ങളുണ്ടാക്കി സർക്കാർ ഫണ്ട് തട്ടിയെടുക്കൽ, ഹോർട്ടി കോർപ്പിന്‍റെ ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ചതിൽ ക്രമക്കേട്, കൃഷിഭവനുകളിലേക്കു നടീൽ വസ്തുക്കൾ വാങ്ങിയതിൽ അഴിമതി, കൃഷി വകുപ്പിന് വന്ന കേന്ദ്രഫണ്ടിൽ ക്രമക്കേട് നടത്തി വിത്തുസംഭരണ കേന്ദ്രങ്ങൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങി പദവി ദുരുപയോഗങ്ങൾ വരെയുള്ള കുറ്റങ്ങളാണ് വകുപ്പുതല അന്വേഷണത്തിലൂടെ പ്രതാപനെതിരെ കണ്ടെത്തിയിരിക്കുന്നത്. 2015ലും 2016ലും വിജിലൻസ് ത്വരിത പരിശോധന നടത്തി പ്രതാപനെതിരെ നടപടിയെടുക്കണമെന്നു രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി വേണ്ടെന്ന നിലപാടായിരുന്നു അന്നത്തെ കൃഷി മന്ത്രിയുടേത്.
മൂന്നുമാസത്തിനിടെ കൃഷിവകുപ്പിൽ വിജിലൻസ് അന്വേഷണത്തിന്‍റെ പേരിൽ പുറത്താകുന്ന രണ്ടാമത്തെയാളാണു പ്രതാപൻ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിവച്ച കൃഷി വകുപ്പു ഡയറക്ടർ അശോക് കുമാര്‍ തെക്കനെതിരെയും ഈ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.