പട്ടിക്കാണോ കുട്ടിക്കാണോ വില? തെരുവുനായ പ്രേമികൾക്കെതിരെ നടൻ ജയസൂര്യ
text_fieldsതിരുവനന്തപുരം: തെരുവുനായ ശല്യത്തിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ഈ നാട്ടിലെ ചെറുപ്പാക്കാർ തീരുമാനം ഉണ്ടാക്കുമെന്ന് നടൻ ജയസൂര്യ. ‘പട്ടി–ണി’ എന്ന തലക്കെട്ടിലുള്ള ഫേസ്ബുക് പോസ്റ്റിലാണ് തെരുവുനായ പ്രേമികൾക്കെതിരെ ജയസൂര്യ രൂക്ഷമായി പ്രതികരിച്ചത്. കൊല്ലം എഴുകോണിൽ നാലുവയസുകാരനായ കുട്ടിയെ തെരുവുനായ കടിച്ചുകീറിയ വാർത്ത ചൂണ്ടിക്കാട്ടി പട്ടിക്കാണോ കുട്ടിക്കാണോ വിലയെന്ന് ജയസൂര്യ ചോദിക്കുന്നു. ഇതിന് ചെറുപ്പുക്കാർ തീരുമാനമുണ്ടാക്കിയാൽ നിയമത്തിെൻ വശങ്ങളുണ്ടാവില്ലെന്നും നഷ്ടപ്പെട്ടതിെൻറ തിരിച്ചറിവ് മാത്രേ കാണൂവെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക് പോസ്റ്റിൻറ പൂർണ രൂപം:
''പട്ടി - ണി "
ദൈവം പ്രത്യക്ഷപ്പെട്ടിട്ട് ചോദിക്കാണ്, നിന്റെ മുന്നിൽ രണ്ട് ജീവനുകൾ ഉണ്ട്. ഒരു പട്ടിയും, നിന്റെ കുട്ടിയും അതിലെ ഒരു ജീവൻ നിനക്ക് തിരഞ്ഞെടുക്കാം എന്ന് പറഞ്ഞാൽ എന്തായിരിക്കും നമ്മുടെ ഉത്തരം. ? ദാ ... ഇത് ഇന്നത്തെ പത്രമാണ്. ഇവിടെ പട്ടിയക്കാണോ, കുട്ടിയക്കാണോ വില?.നമ്മുടെ വീട്ടിലെ ആർക്കെങ്കിലുമാണ് ഇത് സംഭവിച്ചത് എങ്കിൽ നമ്മൾ എന്ത് ചെയ്യും " അത് തന്നെയാണ് ഇതിന്റെ ഉത്തരം " [ അങ്ങനെ ചെയ്ത് പോകുന്നത് ആ തെരുവ് നായയേക്കാൾ . വീട്ടിലുള്ളവരെ നമ്മൾ സ്നേഹിക്കുന്നത് കൊണ്ടാണ് ] ഇതിപ്പോ സ്ഥിരം പത്ര വാർത്തയാണ്, തെരുവിലെ പട്ടി കുഞ്ഞിന്റെ ചുണ്ട് കടിച്ച് പറിച്ചു , അമ്മയുടെ കാല് കടിച്ച് കീറിന്നൊക്കെ.. ഇനി, ഈ കടിയേറ്റ കുട്ടിയുടെ വീട്ടിലേക്ക്, ഈ നിയമം പാസ്സാക്കിയവർ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ?അവിടത്തെ പട്ടിണി അറിയുന്നുണ്ടോ? ഒരു പത്ത് പൈസ അയച്ച് കൊടുക്കുന്നുണ്ടോ? അല്ലെങ്കിൽ ആ പൈസ കൊടുക്കുന്നതാണോ അതിനൊരു പരിഹാരം.. അത് ഇനി ഉണ്ടാവാതിരിക്കാൻ എന്ത് ചെയ്യണം എന്നതല്ലേ നോക്കേണ്ടത്? അതെന്താ ചെയ്യാത്തത്? എല്ലാം നമ്മള് അനുഭവിച്ചോട്ടേന്നോ? രാപകലില്ലാതെ ജവാൻമാർ നമ്മുടെ സംരക്ഷക്കായി കാവലാണ്. ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്.. മരത്തിൽ കേറുന്നതാണോ പരിഹാരം.. അവരുടെ മകനെയാണ് ഇതുപോലെ കടിച്ച് പറിച്ച് ആശുപത്രിയിൽ ഇട്ടിരുന്നതെങ്കിൽ, മോനെ.... നീ എന്താടാ ആ സമയത്ത് മരത്തിൽ കേറാതിരുന്നത് എന്ന് ചോദിക്കോ? തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങൾക്ക് തന്നില്ലെങ്കിൽ തിരിച്ചും ആ വില തന്നെ തരാനെ ഞങ്ങൾക്കും നിവർത്തിയുള്ളൂ.... ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കിൽ ഈ നാട്ടിലെ ചെറുപ്പാക്കാർ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതിൽ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.