വിമാന അവശിഷ്ടങ്ങൾ പരിശോധനക്കായി കൊച്ചിയിലേക്ക്
text_fieldsചേര്‍ത്തല: ചെത്തി കടപ്പുറത്ത് നിന്ന് ലഭിച്ച വിമാനാവശിഷ്ടങ്ങൾ കൊച്ചിയിൽ നിന്നെത്തിയ ഇന്ത്യന്‍ നേവിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അർത്തുങ്കൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇവർ വിമാനാവശിഷ്ടങ്ങൾ പരിശോധിച്ചത്. കൂടുതൽ പരിശോധനകൾക്കായി അവശിഷ്ടങ്ങൾ കൊച്ചിയിലെ നാവികസേന ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ബംഗാളിൽ ഉൾക്കടലിൽ കാണാതായ നാവിക സേന വിമാനത്തിന്‍റെ അവശിഷ്ടങ്ങളാണിതെന്ന് സംശയമുണ്ടെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായില്ല.
വ്യാഴാഴ്ച കടലില്‍ മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികളുടെ വലയിലാണ് രണ്ടരമീറ്റര്‍ നീളം വരുന്ന വിമാനത്തിന്‍റെ അവശിഷ്ടം കുടുങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ അറിയിച്ചത് പ്രകാരം ചേര്‍ത്തല ഡിവൈ.എസ്.പി എം. രമേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് അവശിഷ്ടം ശേഖരിച്ച് അര്‍ത്തുങ്കല്‍ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ചെത്തിയില്‍ ചാകരയുള്ള സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് രാവിലെ ലഭിച്ച വിമാന അവശിഷ്ടങ്ങള്‍ തീരത്ത് ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.