Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് ടൗണ്‍...

കോഴിക്കോട് ടൗണ്‍ എസ്‌.ഐയെ സസ്പെൻറ് ചെയ്തു

text_fields
bookmark_border
കോഴിക്കോട് ടൗണ്‍ എസ്‌.ഐയെ സസ്പെൻറ് ചെയ്തു
cancel
camera_alt??????

കോഴിക്കോട്: കോടതിയിൽ നിന്നും മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കോഴിക്കോട് ടൗണ്‍ എസ്‌ഐ പി.എം. വിമോദ് കുമാറിനെ സസ്പെൻറ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആറുമണിക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ പ്രദീപ് കുമാര്‍ എം.എല്‍.എക്ക് ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് സസ്പെൻഷൻ. നേരത്തേ സംഭവത്തിൽ കോഴിക്കോട് ടൗൺ എസ്.ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസ്.ഐക്കെതിരെ ഉചിതമായ നടപടി ഇന്നു വൈകീട്ടോടെ കൈക്കൊള്ളുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഉമ ബെഹ്റ പത്രപ്രവർത്തക യൂനിയൻ നേതാക്കൾക്ക് ഉറപ്പ് നൽകുകയായിരുന്നു. സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എം.പി.പ്രേംദാസ്, അസിസ്റ്റന്റ് കമ്മിഷണർ (അഡ്മിനിസ്ട്രേഷൻ) പി.കെ.രാജു എന്നിവരുടെ നേതൃത്വത്തിലാണ് മാധ്യമപ്രവർത്തകരുമായി ചർച്ച നടത്തിയത്. അതിനിടെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്ത ഡി.എസ്.എൻ.ജി വാഹനം തിരിച്ചെടുക്കാൻ ചെന്ന എഷ്യാനെറ്റ് ന്യൂസ് സംഘത്തെ എസ്.ഐയും സംഘവും തടഞ്ഞുവെച്ചിരിക്കുകയാണ്. 

കോടതിയിൽ നിന്നും മാധ്യമപ്രവർത്തകരെ നീക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടില്ലെന്ന് ജില്ലാ ജഡ്ജി വ്യക്തമാക്കിയിരുന്നു.കോടതിയിൽ സുരക്ഷ ശക്തമാക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും മാധ്യമപ്രവർത്തകരെ നീക്കാൻ നിർദേശം നൽകിയിരുന്നില്ലെന്നും ജില്ലാ ജഡ്ജി ഹൈകോടതി റജിസ്ട്രാറെ അറിയിച്ചു. ജില്ലാ ജഡ്ജിയുടെ നിർദേശമുണ്ടെന്ന് വ്യക്തമാക്കിയാണ് ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാൻ അഭിലാഷ് തുടങ്ങിയവരെ കോടതി വളപ്പിൽനിന്നും ടൗൺ എസ്.ഐ പി.എം.വിമോദും സംഘവും കസ്റ്റഡിയിലെടുത്തത്. മാധ്യമ പ്രവർത്തകരെ കോടതി പരിസരത്തുനിന്ന് നീക്കാൻ നിർദേശം നൽകിയെന്ന് പറയപ്പെടുന്ന ജില്ലാ ജഡ്ജിയെ നേരിൽകണ്ട് പരാതി നൽകാനും മാധ്യമപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police attackpolice against media
Next Story