കോട്ടയം: വിലയിടിവിൽ വലഞ്ഞ് വീണ്ടും റബർ കർഷകർ. ടാപ്പിങ് സീസൺ കഴിഞ്ഞിട്ടും വില ഉയരാത്ത അവസ്ഥയിൽ ലക്ഷക്കണക്കിന് റബർ കർഷകരും വ്യാപാരികളും ഒന്നുപോലെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വരവും ചെലവും പൊരുത്തപ്പെടാനാവസ്ഥ സാഹചര്യത്തിൽ ബഹുഭൂരിപക്ഷം കർഷകരും ഇതിനകം ടാപ്പിങ് നിർത്തിവെച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
വിപണിയിൽ റബർ എത്താത്തത് കച്ചവടക്കാരെയും നിരാശയിലാക്കുന്നു. ടയർ കമ്പനികൾ വിപണി ഉപേക്ഷിച്ചതും റബർ ഇറക്കുമതി യഥേഷ്ടം തുടരുന്നതും അടുത്ത ദിവസങ്ങളിൽ വില ഉയരാനുള്ള സാധ്യതകൾക്ക് മങ്ങലേൽപിച്ചതായി കച്ചവടക്കാർ പറയുന്നു. ഒരാഴ്ചയായി ടയർ കമ്പനികൾ വിപണിയിൽ എത്തുന്നില്ല. രാജ്യാന്തര വിലയും ഇടിയുകയാണ്. 110 രൂപയിൽ താഴെയാണ് കഴിഞ്ഞദിവസങ്ങളിെല അന്താരാഷ്ട്ര വില. അവധി കച്ചവടക്കാരും വിലയിടിവിന് പിന്നിലുണ്ട്. പ്രതിസന്ധി രൂക്ഷമായിട്ടും റബർ ബോർഡ് വിഷയത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു. ചെയർമാെൻറ അസാന്നിധ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നു. തമിഴ്നാട്ടുകാരനായ പുതിയ ചെയർമാൻ റബർ ബോർഡ് ആസ്ഥാനത്ത് എത്തുന്നുമില്ല. ദൈനംദിന കാര്യങ്ങളിൽ ചെയർമാെൻറ അസാന്നിധ്യം ബോർഡിനെയും പ്രതിസന്ധിയിലാക്കുന്നു.
നിലവിൽ ഉത്തരവാദിത്തപ്പെട്ട തസ്തികകളിലൊന്നും ഉദ്യോഗസ്ഥരില്ല. ഇൻചാർജ് ഭരണത്തിലാണ് റബർ ബോർഡ്. വിലസ്ഥിരത ഫണ്ടിെൻറ വിതരണവും ഇപ്പോൾ ഭാഗികമാണ്. ഇത് പലപ്പോഴും തടസ്സപ്പെടുന്നതും കർഷകർക്ക് ഇരുട്ടടിയാകുന്നു.
റബർ കർഷകർക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിലവിൽ കാര്യമായ പദ്ധതികെളാന്നും നടപ്പാക്കുന്നുമില്ല. റബർ പ്രതിസന്ധി പരിഹരിക്കുമെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിെൻറ പ്രസ്താവനകളും നടപടികളും ജലരേഖയായി മാറി. തിങ്കളാഴ്ച ആർ.എസ്.എസ് നാലിന് 119ഉം അഞ്ചിന് 117 രൂപയുമാണ് റബർ ബോർഡ് വില. എന്നാൽ, വ്യാപാരി വില 115 രൂപയും. ഉൽപാദന ചെലവുമായി ഇൗവില ഒരുവിധത്തിലും പൊരുത്തപ്പെടുന്നില്ലെന്ന് കർഷകരും വിവിധ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. ലാറ്റക്സ് വിപണിയും തകർച്ചയിലാണ്. 100 രൂപയാണ് വില. ആയിരക്കണക്കിന് ബാരൽ സെൻട്രിഫ്യൂജ്ഡ് ലാറ്റക്സ് ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള ഫാക്ടറി ഉടമകളും നിരവധിയാണ്. വില ഇടിക്കാനുള്ള നീക്കം ടയർ ലോബിയും ലാറ്റക്സ് ഫാക്ടറിക്കാരും സംയുക്തമായി വിലയിടിക്കാനുള്ള നടപടിയിലാണ്. എന്നാൽ, വില ഉയരുമെന്ന പ്രതീക്ഷയിൽ റബറും ലാറ്റക്സും സ്റ്റോക് ചെയ്തിട്ടുള്ളവരും വെട്ടിലാണ്. ചിരട്ടപ്പാൽ ഇറക്കുമതി നീക്കത്തിൽനിന്ന് ഇനിയും കേന്ദ്രം പിന്നാക്കം പോയിട്ടില്ല. ഏതുസമയത്തും കേന്ദ്രം ഇതിന് അനുമതി നൽകുമെന്ന ആശങ്കയും കർഷകർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.