ആഭരണങ്ങൾ മുതൽ വിലയേറിയ രേഖകളും പണവുമെല്ലാം ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുക ബാങ്ക് ലോക്കറിലാണെന്നാണ് വിശ്വാസം. എന്നാൽ, ഇത് എത്രമാത്രം ശരിയാണ്? യു.പിയിലെ മുറാദാബാദിലെ വീട്ടമ്മക്കുണ്ടായ അനുഭവം ഈയിടെ ഒരു യൂട്യൂബർ വിവരിക്കുകയുണ്ടായി. 2022ൽ തന്റെ ബാങ്ക് ലോക്കറിൽ ആഭരണങ്ങൾക്കൊപ്പം സൂക്ഷിച്ച 18 ലക്ഷം രൂപ 2023ൽ മുഴുവനായും ചിതലരിച്ചുപോയെന്നാണ് വീട്ടമ്മയുടെ പരാതി. സംഭവത്തിൽ ഒരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും വീട്ടമ്മ പറയുന്നു.
വിലപിടിപ്പുള്ളവ സൂക്ഷിക്കാൻ ബാങ്ക് ലോക്കറുകൾ നല്ലതാണെങ്കിലും ഇതിലും അപായ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഉയർന്ന ഈർപ്പം, ചിതൽ ആക്രമണം പോലുള്ളവയും പ്രകൃതിക്ഷോഭങ്ങളുമെല്ലാം ലോക്കറിലെ സാധനങ്ങൾ നശിപ്പിക്കാം. അപൂർവമായി കവർച്ചയും സംഭവിക്കാം. ഇങ്ങനെയുണ്ടായാൽ നഷ്ടപരിഹാരത്തിനുള്ള ബാങ്കിന്റെ ബാധ്യതയിൽ പരിമിതികളുണ്ട് എന്നതാണ് യാഥാർഥ്യം.
2022ലെ റിസർവ് ബാങ്ക് മാർഗനിർദേശപ്രകാരം ലോക്കറുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾക്ക് ബാധ്യത ഉണ്ട്. നിശ്ചിത കാരണങ്ങളാൽ ഇവ നഷ്ടമായാൽ ലോക്കറിന്റെ വാർഷിക വാടകയുടെ നൂറു മടങ്ങുവരെ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.