പത്ത് വർഷത്തിനിടെ, പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം ഇരട്ടിയായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഇന്ത്യ റെമിറ്റൻസ് സർവേ’യിലാണ് പുതിയ കണ്ടെത്തൽ. 2010-11 കാലത്ത് ഇന്ത്യയുടെ പ്രവാസ വരുമാനം 4.4 ലക്ഷം കോടി (5560 കോടി ഡോളർ) രൂപ ആയിരുന്നു. ഇത് 2023-24ൽ 9.94 ലക്ഷം കോടിയായി (11,890 കോടി ഡോളർ) വർധിച്ചു. അതേസമയം, ഇക്കാലയളവിൽ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വരുമാനം കുറഞ്ഞതായും സർവേ ഫലം വ്യക്തമാക്കുന്നു. വിദേശ പണം കൂടുതലെത്തുന്നത് മഹാരാഷ്ട്രയിലേക്കാണ്; തൊട്ടുപിന്നിൽ കേരളമുണ്ട്.
- മൊത്തം പ്രവാസ വരുമാനത്തിൽ 27.7 ശതമാനവും യു.എസിൽനിന്നാണ്. 19.2 ശതമാനവുമായി യു.എ.ഇ ആണ് രണ്ടാമത്. 10.8 ശതമാനവുമായി ബ്രിട്ടൻ മൂന്നാമതും സൗദി (6.7 ശതമാനം) നാലാമതുമാണ്.
- ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്ന കാനഡയിൽനിന്നുള്ള വരുമാനം മൊത്തം പണത്തിന്റെ 3.8 ശതമാനം മാത്രം.
- 2016-17 കാലത്ത് യു.എ.ഇയിൽനിന്നുള്ള വരുമാനം 26.9 ശതമാനമായിരുന്നത് ഇപ്പോൾ 19ലേക്ക് ഇടിഞ്ഞു; ഇതേ കാലയളവിൽ സൗദിയുടേത് 11.6 ശതമാനത്തിൽനിന്ന് 6.7ലേക്ക് ചുരുങ്ങി. കുവൈത്തിൽനിന്നുള്ള വരുമാനവും പകുതിയായി.
- കോവിഡാനന്തരം ഗൾഫ് കുടിയേറ്റം കുറഞ്ഞതും യൂറോപ്യൻ കുടിയേറ്റം വർധിച്ചതുമാണ് ഈ മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.