കൊച്ചി: ബുൾ തരംഗത്തിനിടയിൽ വിദേശ ഫണ്ടുകൾ ലാഭമെടുപ്പിലേയ്‌ക്ക് ശ്രദ്ധതിരിച്ചത് ഓഹരി സൂചികകളിൽ ശക്തമായ സാങ്കേതിക തിരുത്തൽ സൃഷ്‌ടിച്ചു. ഹെവിവെയിറ്റ് ഓഹരികൾക്ക് നേരിട്ട വിൽപ്പന സമ്മർദ്ദത്തിൽ മുൻ നിര ഇൻഡക്‌സുകൾ രണ്ട് ശതമാനത്തിൽ അധികം തളർന്നു. ബോംബെ സൂചിക സെൻസെക്‌സ് 1071 പോയിൻറ്റും നിഫ്‌റ്റി 284 പോയിൻറ്റും പ്രതിവാരനഷ്‌ടത്തിലാണ്.
ആഗോള ഓഹരി വിപണികൾ പലതും പോയവാരം തിരുത്തലിൻറ്റ പാദയിലായിരുന്നു. യു.എസ് പ്രസിഡൻറ് തിരഞ്ഞടുപ്പ് അടുത്തിനാൽ രാജ്യാന്തര ധനകാര്യസ്ഥാപനങ്ങൾ കരുതലോടെയാണ് ഓരോ നീക്കവും നടത്തുന്നത്. പുതിയ ബാധ്യതകളിൽ നിന്ന് പിൻവലിഞ്ഞതിനൊപ്പം മുൻ നിര ഓഹരികളിൽ ലാഭമെടുപ്പിനും ഫണ്ടുകൾ ഉത്സാഹിച്ചത് അമേരിക്കൻ മാർക്കറ്റിനെ മാത്രമല്ല, യുറോ‐ഏഷ്യൻ വിപണികളെയും വാരാന്ത്യംതളർത്തി.
കോവിഡ് രണ്ടാം ഘട്ടവരവ് സാമ്പത്തിക മേഖലയെ കൂടുതൽ പ്രതിസന്‌ധിലാക്കുമെന്ന ആശങ്കയിലാണ് യുറോപ്യൻ രാജ്യങ്ങൾ. പകർച്ചവ്യാധികൾ രൂക്ഷമാകു സാഹചര്യത്തിൽ യുറോപ്യൻ കേന്ദ്ര ബാങ്ക് പുതിയ സാമ്പത്തിക പാക്കേജുകൾക്ക് നീക്കം നടത്തുമെന്ന സൂചന ഫോറെക്‌സ് മാർക്കറ്റിൽ യുറോ കൂടുതൽ ഞെരുക്കത്തിൽ അകപ്പെടാനുള്ള സാധ്യതകളിലേയ്‌ക്ക് വിരൽ ചൂണ്ടുന്നു. ഫ്രാൻസും ജർമ്മനിയും വീണ്ടും ലോക്ക് ഡൗണിനുള്ള നീക്കത്തിലാണ്. അമേരിക്കയിലെ വിവിധ മേഖലകളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഫണ്ടുകളെ ബാധ്യതകൾ വെട്ടികുറക്കാൻ പ്രേരിപ്പിക്കാം.
സെപ്‌റ്റംബറിൽ അവസാനിച്ച മൂന്ന് മാസ കാലയളവിലെ പ്രവർത്തന റിപ്പോർട്ടുകൾകോർപ്പറേറ്റ് മേഖലയിൽ നിന്ന് പുറത്തുവന്നു. ഇതിനിടയിൽ ഡെറിവേറ്റീവ് മാർക്കറ്റിൽ നിഫ്‌റ്റി ഒക്‌ടോബർ സീരീസ് സെറ്റിൽമെൻറ്റ് വ്യാഴാഴ്‌ച്ചതളർച്ചയിൽ അവസാനിച്ചു. മുൻ നിര ഓഹരികളായ ബജാജ് ഓട്ടോ, ടാറ്റാ മോട്ടേഴ്‌സ്, എം ആൻറ്റ് എം, ടാറ്റാ സ്‌റ്റീൽ, സൺ ഫാർമ്മ, ഐ.ടി.സി, ടി. സി.എസ്, വിപ്രോ, ഒ.എൻ.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്,എച്ച്.ഡി.എഫ്.സി തുടങ്ങിയവയ്‌ക്ക്‌തിരിച്ചടി നേരിട്ടു.
ബോംബെ സെൻസെക്‌സ് 40,685 ൽ നിന്ന് 40,724 വരെ കയറിയ അവസരത്തിൽ ബ്ലൂചിപ്പ് ഓഹരികളിൽ പ്രോഫിറ്റ് ബുക്കിങിന് ഫണ്ടുകൾനടത്തിയ തിരക്കിട്ട നീക്കം മൂലം ഒരവസരത്തിൽ സെൻസെക്‌സ് 39,241 പോയിൻറ്റ് വരെ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം സൂചിക 39,614 ലാണ്. ഈവാരം 38,995 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി മുന്നേറ്റത്തിന് ശ്രമിച്ചാൽ 40,478 ൽ പ്രതിരോധം നേരിടാം. ഇത് മറികടന്നാലും 41,342ൽ വീണ്ടുംതടസമുണ്ട്. അതേ സമയം ആദ്യ താങ്ങ് നഷ്‌ടപ്പെട്ടാൽ സെൻസെക്‌സ് 38,376 ലേയ്‌ക്ക് സാങ്കേതിക പരീക്ഷണം തുടരാം.നിഫ്‌റ്റി 11,942 ൽ നിന്ന് 11,535 ലേയ്ക്ക് തിരുത്തൽ കാഴ്‌ച്ചവെച്ച ശേഷം ക്ലോസിങിൽ 11,642 പോയിൻറ്റിലാണ്. ഈവാരം നിഫ്‌റ്റി 11,470‐11,877റേഞ്ചിൽ സഞ്ചരിക്കാം.
വിനിമയ വിപണിയിൽ യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 73.62 ൽ നിന്ന് 74.54 ലേയ്‌ക്ക് ഇടിഞ്ഞു. വിദേശ ഫണ്ടുകൾ ഓഹരിയിലെ നിക്ഷേപം തിരിച്ചു പിടിക്കുന്നത് കണക്കിലെടുത്തൽ രൂപയുടെ മൂല്യം 75.03 വരെ തളരാം.രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1901 ഡോളറിൽ നിന്ന് 1860 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1878 ഡോളറിലാണ്. വിപണിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സ്വർണം 1810 ഡോളറിലേയ്‌ക്ക് വരും ആഴ്‌ച്ചകളിൽ തിരുത്തലിന് ശ്രമം നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.