കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്. ഗ്രാമിന് 65 രൂപ കൂടി 8425 രൂപയും, പവന് 520 രൂപ കൂടി 67,400 രൂപയുമായി. ഇന്നലെ 66,880 ആയിരുന്നു വില. അന്താരാഷ്ട്ര സ്വർണവില 3017 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.47ലും ആണ്.
ഇന്ത്യൻ സ്വർണാഭരണ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി 24 കാരറ്റ് സ്വർണത്തിന് 90 ലക്ഷം രൂപ കടന്നു. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 73,000 രൂപയ്ക്ക് മുകളിൽ നൽകണം. മാർച്ച് ഒന്നിന് 63,520 രൂപയായിരുന്നു പവൻ വില. 3380 രൂപയാണ് ഒരു മാസം കൊണ്ട് കൂടിയത്.
സ്വർണവില വർധനവിൽ ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യവും വർധിക്കുകയാണ്. 25,000 മുതൽ 30,000 ടൺ വരെ സ്വർണമാണ് ജനങ്ങളുടെ കൈവശമുള്ളത്. അന്താരാഷ്ട്ര സ്വർണ്ണവില 3200 ഡോളറിലേക്കുള്ള കുതിപ്പ് തുടരുകയാണെന്ന സൂചനകളാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.