മുംബൈ: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഒാഹരി വിപണികളിലൊന്നായ ബോംബൈ സ്റ്റോക് എക്സേഞ്ച് മറ്റൊരു റെക്കോർഡ് കൂടി സ്ഥാപിച്ചു. ഇന്ന് നടന്ന ഒാഹരി വിൽപ്പനയിൽ ഒാഹരികളുടെ അടിസ്ഥാന വിലയേക്കാൾ 34.6 ശതമാനം ഉയർന്ന വിലയിലാണ് ബോംബൈ സ്റ്റോക് എക്സേഞ്ചിൽ ഒാഹരികൾ വിറ്റ് പോയത്. ഇതാണ് റെക്കോർഡ് നേടാൻ ബോംബൈ സ്റ്റോക് എക്സ്ചേഞ്ചിനെ സഹായിച്ചത്. 806 രൂപയായിരുന്നു ഒാഹരികൾക്ക് നിശ്ചയിച്ചിരുന്ന വില എന്നാൽ ഒാഹരികൾ വിറ്റ്പോയത് 1,085 രൂപക്കായിരുന്നു.
ഒാഹരി വിപണിയിൽ വ്യാപാരം ആരംഭിച്ച 10.20ന് ഒാഹരികളുടെ വില 1,200 രൂപയായി. പിന്നീട് ഇത് 1,122 കുറയുകയായിരുന്നു. 1.54 കോടി മൂല്യമുള്ള ഇക്വിറ്റി ഒാഹരികൾ വിൽക്കുന്നതിനായാണ് ബി.എസ്.ഇ ഇന്ന് െഎ.പി.ഒ നടത്തിയത്. 805–806 രൂപയായിരുന്നു ഒാഹരികളുടെ അടിസ്ഥാന വില ഇതാണ് റെക്കോർഡ് തുകക്ക് ഇപ്പോൾ വിറ്റുപോയിരിക്കുന്നത്.
ബോംബൈ സ്റ്റോക് എക്സേഞ്ച് 2017ൽ ആദ്യമായി നടത്തുന്ന െഎ.പി.ഒ ആണ് ഇത്. 2016ൽ 26,000 കോടി രൂപ ഒാഹരി വിൽപ്പനയിലൂടെ ബി.എസ്.ഇ സ്വരൂപിച്ചിരുന്നു. 2010ന് ശേഷമുള്ള ഏറ്റവും വലിയ ഒാഹരി വിൽപ്പനയാണ് അന്ന് നടന്നത്. നിലവിൽ എകദേശം 3000 കമ്പനികളുടെ ഒാഹരികൾ ബോംബൈ സ്റ്റോക് എക്സേഞ്ച് വഴി വ്യാപാരം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.