ന്യൂഡൽഹി: നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 60,000 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യസഭയിൽ രേഖാമൂലം സമർപ്പിച്ച മറുപടിയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേലാണ് ഇതുസംബന്ധിച്ച പദ്ധതി വിശദമാക്കിയത്. ഘട്ടം ഘട്ടമായി രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ മികവിലേക്ക് എത്തിക്കാനാണ് പദ്ധതി.
നിലവിലുള്ള സംസ്ഥാന, കേന്ദ്ര സർക്കാർ കോളജുകളിൽ അടിസ്ഥാന സൗകര്യവികസനം നടത്തി കൂടുതൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ അനുവദിക്കും. രാജ്യത്താകെ അംഗീകാരം നൽകിയ 22 എയിംസുകളിൽ 19 എണ്ണത്തിൽ ഇതിനകം ബിരുദ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം മറുപടിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.