കോഴിക്കോട്: മികച്ച സാധ്യതകളറിഞ്ഞ് തുടർപഠനത്തിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും അഭ്യസ്തവിദ്യരെ മികവുറ്റ സാധ്യതകൾ കണ്ടെത്താൻ സഹായിക്കുന്നതിനും ‘മാധ്യമം’ വിഭാവനം ചെയ്ത, രണ്ടുദിവസം നീളുന്ന മാധ്യമം എജുകഫേ വിദ്യാഭ്യാസ-കരിയർ എക്സ്പോ ഇന്ന് തുടങ്ങും. സരോവരത്തിനടുത്ത് കാലിക്കറ്റ് ട്രേഡ്സെന്ററിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ മേള നടക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു കോഴ്സുകൾ കഴിഞ്ഞ് ഉന്നവിദ്യാഭ്യാസത്തിനും പുതിയ കരിയർ കണ്ടെത്താനും തയാറെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്കകൾ പൂർണായി ദൂരീകരിക്കുന്നതരത്തിലാണ് മേള രൂപകൽപന ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എജുകഫേക്ക് തുടക്കമാകും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും എജുകഫേയിലേക്ക് പ്രവേശനം സൗജന്യമാണ്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോർട്ട് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. എ.ഐ ഉൾപ്പെടെ ഭാവിയിലെ നൂതനസാധ്യതകളിലേക്ക് ജാലകം തുറക്കുന്ന സ്റ്റാളുകളുടെ ഉദ്ഘാടനത്തോടെയാണ് മേള തുടങ്ങുക. സ്റ്റാളുകൾ രാവിലെ 10ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് മൂന്നിനാണ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. വനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. മാധ്യമം ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ് അധ്യക്ഷതവഹിക്കും. സൈലം ഡയറക്ടർ ലിജീഷ്കുമാർ ആശംസകൾ അർപ്പിക്കും. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 96450 05115 നമ്പറിൽ ബന്ധപ്പെടണം.
കോഴിക്കോട്: കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന എജുകഫെയിൽ പങ്കെടുക്കാനെത്തുന്നവർക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കും. സൗകര്യം ആവശ്യമുള്ളവർ കോഴിക്കോട് മാവൂർ റോഡിൽ പുതിയ ബസ് സ്റ്റാൻഡിന് അടുത്ത് സിറ്റി ഒപ്റ്റിക്കൽസിന് സമീപം എത്തണം. രാവിലെ ഒമ്പതുമുതൽ സർവിസ് ലഭ്യമാണ്. ഫോൺ: 9446734681.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.