എൻ.ടി.പി.സി ഗ്രീൻ എനർജി പ്രഫഷനലുകളെ തേടുന്നു

എൻ.ടി.പി.സി ഗ്രീൻ എനർജി പ്രഫഷനലുകളെ തേടുന്നു

എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് പ്രവൃത്തി പരിചയമുള്ള പ്രഫഷനലുകളെ തേടുന്നു. മൂന്നു വർഷത്തേക്കാണ് നിയമനം.​ സേവന കാലാവധി രണ്ടുവർഷം കൂടി നീട്ടിക്കിട്ടാവുന്നതാണ്. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തിസ്‍ഗഢ് മുതലായ സംസ്ഥാനങ്ങളിലെ എൻ.ജി.ഇ.എൽ കോർപറേറ്റ്/സ്റ്റേഷൻ/സൈറ്റുകളിലും മറ്റുമാണ് നിയമനം. തസ്തികകളും ഒഴിവും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ. വർഷത്തിൽ 11 ലക്ഷം രൂപയാണ് ശമ്പളം.

എൻജിനീയർ (ആർ.ഇ-സിവിൽ): 40, യോഗ്യത: ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് (സിവിൽ), ജിയോടെക്/ഫൗണ്ടേഷൻ/സ്ട്രക്ചറൽ സ്റ്റീൽ/ടൗവർ സ്ട്രക്ചേഴ്സ്/സ്വിച്ച്‍യാർഡ് മുതലായവയിൽ മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം.

എൻജിനീയർ (ആർ.ഇ-ഇലക്ട്രിക്കൽ): 80, യോഗ്യത: ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് (ഇലക്ട്രിക്കൽ), സ്വിച്ച്‍യാർഡ്/ഇലക്ട്രിക്കൽ ടെസ്റ്റിങ്/ട്രാൻസ്മിഷൻ സിസ്റ്റം/ട്രാൻസ്ഫോർമർ/ഡിസൈൻ മുതലായവയിൽ മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയം.

എൻജിനീയർ (ആർ.ഇ-മെക്കാനിക്കൽ) :15, യോഗ്യത: ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് (മെക്കാനിക്കൽ), സൂപ്പർവിഷൻ/എക്സിക്യൂഷനിൽ മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചായം. എം.ഇ/എം.ടെക് ഉള്ളവർക്ക് മുൻഗണന.

എക്സിക്യുട്ടിവ് (ആർ.ഇ-എച്ച്.ആർ): 7. യോഗ്യത: ബിരുദവും ഫുൾടൈം എം.ബി.എ/പി.ജി.പി മാനേജ്മെന്റ്. ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷം പ്രവൃത്തിപരിചയം.

എക്സിക്യുട്ടിവ് (ആർ.ഇ-ഫിനാൻസ്): 26, യോഗ്യത: സി.എ/സി.എം.എ, ഫിനാൻസ്/അക്കൗണ്ട്സിൽ ഒരുവർഷ പരിചയം.

എൻജിനീയർ (ആർ.ഇ-ഐ.ടി): നാല്, യോഗ്യത: ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി) നെറ്റ് വർക്കിങ് മേഖലയിൽ മൂന്നു വർഷത്തെ പരിചയം.

എൻജിനീയർ (ആർ.ഇ-കോൺട്രാക്ട് ആൻഡ് മെറ്റീരിയൽ): 10, യോഗ്യത: ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് വിത്ത് ഫസ്റ്റ്ക്ലാസ് പി.ജി ഡി​​പ്ലോമ ഇൻ മെറ്റീരിയൽ മാനേജ്മെന്റ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/എം.ബി.എ/പി.ജി.ഡി.ബി.എം അല്ലെങ്കിൽ ഏതെങ്കിലും സ്ട്രീമിൽ ബി.ഇ/ബി.ടെക് വിത്ത് എം.ഇ/എം.ടെക് (റിന്യൂവബിൾ എനർജി)

എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാർക്ക് മതി. എല്ലാ തസ്തികകളുടെയും പ്രായപരിധി 30 വയസ്സ്. വിശദവിവരങ്ങൾക്ക് www.ngel.in. മേയ് ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

Tags:    
News Summary - NTPC is looking for green energy professionals.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.