തിരുവനന്തപുരം: സംസ്ഥാനത്തെ 13.39 ലക്ഷം വിദ്യാർഥികളുടെ എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങി. രാവിലെ ഒമ്പതരക്കാണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ചത്.
എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകൾക്ക് സംസ്ഥാനത്തെ 2964ഉം ലക്ഷദ്വീപിലെ ഒമ്പതും ഗള്ഫിെല ഏഴും കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ ഹാജരാകും. ഇതിൽ 2,17,696 പേർ ആൺകുട്ടികളും 2,09,325 പേർ പെൺകുട്ടികളുമാണ്.
തിരുവനന്തപുരം വഴുതക്കാട് ഗവ. കോട്ടൺഹിൽ എച്ച്.എസ്.എസിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾ
സര്‍ക്കാര്‍ സ്കൂളുകളിൽ 1,42,298ഉം എയ്ഡഡിൽ 2,55,092 ഉം അണ് എയ്ഡഡിൽ 29,631ഉം കുട്ടികളാണ് പരീക്ഷക്കിരിക്കുന്നത്. ഗള്‍ഫിൽ 682ഉം ലക്ഷദ്വീപിൽ 447ഉം പേരാണ് പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സി മൂല്യനിർണയം 72 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും.
അതേസമയം, രണ്ടാംവർഷ ഹയർ സെഡക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഉച്ചക്ക് ഒന്നരക്കുമാണ് ആരംഭിക്കും. 4,44,693 പേരാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്.
ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷനൽ ഹയർ സെക്കൻഡറി സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ് പരീക്ഷയും ഇതോടൊപ്പം നടക്കുന്നുണ്ട്. നിലവിൽ രണ്ടാംവർഷ പരീക്ഷ എഴുതുന്ന വിദ്യാർഥികളാണ് സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ് പരീക്ഷക്ക് ഹാജരാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.