ഹരൻ, രാഹുൽദാസ്
കൊളത്തൂര്‍: 10 കിലോ കഞ്ചാവുമായി കൊൽക്കത്ത സ്വദേശികളായ രണ്ടുപേർ പിടിയിൽ. വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശികളായ രാഹുൽദാസ് (28), എസ്.കെ. ഹരൻ (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുഴക്കാട്ടിരി ചൊവ്വാണ എൽ.പി സ്കൂളിന് സമീപത്തെ വാടക വീട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിനിൽ വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തുന്നതായി ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന് രഹസ്യവിവരം ലഭിച്ചിരുന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെയും കൊളത്തൂര്‍ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് സ്ഥിരമായി അപരിചിതർ വരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ പ്രതികളെ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോൾ താമസസ്ഥലത്തുനിന്ന് കഞ്ചാവ് കണ്ടെത്തി. ചെറിയ പാക്കറ്റുകളിലാക്കി പടപ്പറമ്പ്, രാമപുരം, കുറുവ ഭാഗങ്ങളില്‍ വില്പന നടത്താനായിരുന്നു പദ്ധതി. മങ്കട ഇൻസ്പെക്ടര്‍ അശ്വിത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയത്. ലഹരി വില്പന സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്ത് അറിയിച്ചു.
ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേജിത്ത്, ജില്ല ആന്റി നര്‍ക്കോട്ടിക് സ്ക്വാഡ് എസ്.ഐ ഷിജോ സി. തങ്കച്ചന്, കൊളത്തൂര്‍ എസ്.ഐ അശ്വതി കുന്നോത്ത്, എ.എസ്.ഐ ജോര്‍ജ് സെബാസ്റ്റ്യൻ, എസ്.സി.പി.ഒമാരായ അഭിജിത്ത്, സുധീഷ് എന്നിവരും ജില്ല ആന്റി നര്‍ക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.