ഇരിങ്ങാലക്കുട: 23 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ 70കാരൻ നൽകിയ പരാതിയിൽ കോഴിക്കോട് സ്വദേശി മന്നമാൾ വീട്ടിൽ ലത്തീഫിനെ (44) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. നദീറ ഷാൻ എന്നപേരിൽ പ്രവാസി യുവതിയാണെന്ന വ്യാജേനയാണ് ലത്തീഫ് തട്ടിപ്പ് നടത്തിയത്.
70കാരനുമായി നിരന്തരം ഫേസ്ബുക്കിലൂടെ സന്ദേശം കൈമാറിയ പ്രതി തന്റെ 11കാരിയായ മകൾക്ക് രക്താർബുദമാണെന്നും ഗൾഫിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും 20 ലക്ഷം രൂപയോളം ചികിത്സക്ക് ചെലവായെന്നും വിശ്വസിപ്പിച്ചു. തുടർന്ന് തവണകളായി തിരിച്ചുനൽകാമെന്ന് പറഞ്ഞ് ഗൂഗിൾ പേ വഴി 15 ലക്ഷത്തോളം രൂപ അബ്ദുറഹ്മാനിൽനിന്ന് കൈപ്പറ്റി.
പിന്നീട് നദീറ ഷാനിന്റെ അനുജത്തിയുടെ ഭർത്താവ് ലത്തീഫ് ആണെന്നും തനിക്കും അർബുദമാണെന്നും കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണെന്നും വിശ്വസിപ്പിച്ച് എട്ട് ലക്ഷത്തോളം രൂപയും തവണകളായി വാങ്ങി.
പണം തിരിച്ചുചോദിച്ചപ്പോൾ ലഭിക്കാതായപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് 70കാരൻ മനസ്സിലാക്കിയതും പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.