കോട്ടയം: ബസ്സിൽ കുഞ്ഞിന് പാലുകൊടുത്ത യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ അജാസ് മോനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. കോട്ടയത്ത് നിന്നും ബസ്സിൽ യാത്ര ചെയ്ത യുവതിയെ പൊലീസുകാരൻ കടന്നു പിടിച്ചതായാണ് പരാതി.
പൊൻകുന്നം പൊലീസാണ് കേസെടുത്തത്. അറസ്റ്റിലായ അജാസ് മോനെ ഉടൻ കോടതിയിൽ ഹാജരാക്കും. കോട്ടയത്ത് നിന്നും മുണ്ടക്കയത്തേക്ക് ബസ്സില്‍ യാത്ര ചെയ്ത സ്ത്രീ പൊലീസുകാരന്റെ ശല്യം സഹിക്കവയ്യാതെ പൊന്‍കുന്നം ബസ്റ്റാന്‍ഡില്‍ ഇറങ്ങി. മുണ്ടക്കയത്തേക്ക് മറ്റൊരു ബസ്സിൽ കയറി. ഇതേ ബസ്സിൽ പൊലീസുകാരനും കയറി.
ബസ്സിലിരുന്ന് കുഞ്ഞിന് സ്ത്രീ പാല് കൊടുക്കുന്നതിനിടയിൽ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. യുവതി ഭർത്താവിനേയും പിതാവിനേയും ഫോണിൽ വിളിച്ച് സംഭവം പറഞ്ഞു. തുടർന്ന് കോടതിപ്പടിയിൽ വെച്ച് യുവതിയുടെ ഭർത്താവും പിതാവും ഇതേ ബസ്സിൽ കയറുകയും പൊലീസുകാരനെ പിടികൂടി കാഞ്ഞിരപ്പള്ളി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.