പ്രതി സജിത്

നാലുപേര്‍ക്ക് വെട്ടേറ്റു; യുവാവ് അറസ്റ്റിൽ

തൊടുപുഴ: കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പുകുന്നില്‍ വിഷു ദിനത്തില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പറമ്പില്‍ സജിത് ബാബുവിനെ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

അയല്‍വാസികളായ ഉപ്പുകുന്ന് വില്ലന്‍തണ്ട് ഭാഗത്ത് താമസിക്കുന്ന പാണംതണ്ടേല്‍ വീട്ടില്‍ ഗോപാലന്‍, മകന്‍ അനീഷ്, മകള്‍ ഷീബ, മകളുടെ ഭര്‍ത്താവ് ശിവന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയല്‍വാസികള്‍ പരിക്കേറ്റവരെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നീഷിന്റെ നില ഗുരുതരമാണ്.

സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടർ കെ.എ. അബി, എസ്.ഐ അജിംസ്, എ.എസ്.ഐ സലില്‍, എസ്.സി.പി.ഒമാരായ ജോബിന്‍ ജോസഫ്, പി.കെ. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

News Summary - assault case; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.