ബൽവീന്ദർ സിങ്
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.8 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബുധനാഴ്ച രാത്രി തായ് എയർവേസ് വിമാനത്തിൽ ബാങ്കോക്കിൽനിന്ന് എത്തിയ പഞ്ചാബ് ലുധിയാന സ്വദേശി ബൽവീന്ദർ സിങ്ങിന്റെ പക്കൽനിന്നാണ് കസ്റ്റംസ് 16 കിലോ കഞ്ചാവ് പിടിച്ചത്.
കഞ്ചാവ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബാഗേജിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവരുകയായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ അങ്കമാലി കോടതിയിൽ ഹാജരാക്കി.
പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബാങ്കോക്കിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് എത്തുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിലുള്ള 20ലേറെ കേസാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.