മംഗളൂരു: സംഘ്പരിവാർ ചായ്‌വ് പുലർത്തുന്ന കന്നഡ, ഹിന്ദി എഴുത്തുകാരനും നമോ ബ്രിഗേഡ് സ്ഥാപകനുമായ ചക്രവർത്തി സുലിബെലെക്കെതിരെ കാർവാർ റൂറൽ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി സിദ്ധാരാമയ്യക്കെതിരെ നടത്തിയ പ്രസ്താവനയുടെ മറവിൽ മതവിദ്വേഷം ഇളക്കിവിടാൻ ശ്രമിച്ചു എന്നതിനാണ് കേസ്.
കാർവാർ താലൂക്കിൽ കഡവഡ ഗ്രാമത്തിലെ ബൊവിവദ ക്ഷേത്രത്തിൽ "ജനഗണമന അഭിയാൻ"പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വേളയിലാണ് ചക്രവർത്തി മുഖ്യമന്ത്രിയെ വിമർശിച്ചത്. സിദ്ധാരാമയ്യ അധികാരത്തിൽ വന്നപ്പോഴൊക്കെ ഹിന്ദുക്കൾ കടുത്ത വെല്ലുവിളി നേരിടുകയും മുസ്‌ലിംകൾ ഏറെ സുരക്ഷിതരാവുകയും ചെയ്യുന്നു എന്നായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ശിവമൊഗ്ഗയിൽ സാമുദായിക സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചക്രവർത്തി നടത്തിയ ഈ അഭിപ്രായ പ്രകടനം സമുദായങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.