അനൂപ്, അജിത്ത് ഷാജി, ആരോമൽ മധു, റിറ്റൊമോൻ റോയ്
പാമ്പാടി: ഗുണ്ടാ പിരിവ് നൽകാത്തതിന്റെ പേരിൽ ടിപ്പർ ലോറി ഡ്രൈവറെ വധഭീഷണി മുഴക്കി ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പാമ്പാടി വെള്ളൂർ പൊന്നപ്പൻ സിറ്റി വട്ടക്കണ്ടത്തിൽ അനൂപ് വി. കരുണാകരൻ (31), പാമ്പാടി വെള്ളൂർ കാട്ടാംകുന്ന് അരോളിക്കൽ അജിത്ത് ഷാജി (20), വെള്ളൂർ കണ്ണംകുളം ആരോമൽ മധു (20), വെള്ളൂർ കൈതത്തറ റിറ്റൊമോൻ റോയ് (21) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റു ചെയ്തത്.
അനൂപും സുഹൃത്തുക്കളും ചേർന്ന് സുനിലിനെ കാട്ടാംകുന്ന് ഭാഗത്തു വഴിയിൽ തടഞ്ഞു നിർത്തി ടിപ്പർ ഓടിക്കണമെങ്കിൽ 5000 രൂപ തരണമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിരുന്നു. തുടർന്ന് അടുത്തദിവസം ഇയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വീണ്ടും പണം ആവശ്യപ്പെട്ടു.
വഴങ്ങാതിരുന്ന സുനിലിനെ കമ്പി വടികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അയൽക്കാർ ഓടി കൂടിയതോടെ കടന്നുകളയുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
ആരോമൽ മധു, റിറ്റൊ മോൻ എന്നിവരെ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച മറ്റൊരു കേസിലും അറസ്റ്റ് ചെയ്തു. പാമ്പാടി എസ്.എച്ച്.ഒ സുവർണകുമാർ, എസ്.ഐ ലെബി മോൻ, സി.പി.ഒമാരായ ബിജേഷ്, പി.സി. സുനിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.