വൈപ്പിൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാലുപേർ പിടിയിൽ. ആലുവ കാഞ്ഞൂർ മരോട്ടിക്കുടി വീട്ടിൽ ലിന്‍റോ (26), മലപ്പുറം നിലമ്പൂർ കരിമ്പുഴ വിശാലിൽ വീട്ടിൽ മുഹമ്മദ് നിവാസ് (23), മുനമ്പം ചെറായി കല്ലുംതറ വീട്ടിൽ വൈശാഖ് (29), നായരമ്പലം നെടുങ്ങാട് കൊട്ടാരപ്പറമ്പിൽ വീട്ടിൽ അഭിനവ് (22) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വിനോദയാത്ര പോകാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. അഭിനവാണ് പെൺകുട്ടിയെ വാസസ്ഥലത്തിനടുത്തുനിന്ന് കൂട്ടിക്കൊണ്ടുപോയത്. ലിന്‍റോ ലോഡ്ജ് മുറിയെടുത്ത് ലഹരിവസ്തുക്കൾ നൽകിയും ടാക്സി ഡ്രൈവറായ നിവാസ് കാറിൽ കൊണ്ടുനടന്ന് ബിയർ കുടിപ്പിച്ചും ലൈംഗികമായി ചൂഷണം ചെയ്തു. വൈശാഖ് ഇയാളുടെ കാറിൽ ചെറായിയിലും ആലങ്ങാട് മറിയപ്പടി വല്യപ്പൻപടി ഭാഗത്തെ വാടകവീട്ടിലും കൊണ്ടുപോവുകയും മാരക ലഹരി വസ്തുക്കൾ പെൺകുട്ടിക്ക് നൽകി മാനസിക വിഭ്രാന്തിക്ക് ഇടയാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ അഖിൽ വിജയകുമാർ, അനിൽകുമാർ, സി.എ. ഷാഹിർ, എ.എസ്.ഐ സ്വപ്ന തുടങ്ങിയവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.