ഗുരുഗ്രാം: പെൺകുട്ടിയെ സ്യൂട്കേസിലാക്കി ആൺസുഹൃത്ത് ഹോസ്റ്റലിൽ എത്തിച്ചുവെന്ന സംഭവത്തിൽ വിശദീകരണവുമായി ഹരിയാനയിലെ ഒ.പി. ജിൻഡാൽ സർവകലാശാല. സംഭവം നടന്നത് പെൺകുട്ടികളുടെ സർവകലാശാലയിലാണെന്നാണ് വിശദീകരണ കുറിപ്പിലുള്ളത്. എന്നാൽ പെൺകുട്ടികളുടെ അതിരു കടന്ന തമാശയിൽ നടപടിയുണ്ടാകുമെന്നും സർവകലാശാല അധികൃതർ സൂചന നൽകി.
ശനിയാഴ്ച രാവിലെയാണ് വിഡിയോ പുറത്തുവന്നത്. പെൺകുട്ടിയെ ബോയ്സ് ഹോസ്റ്റലിൽ എത്തിക്കാനുള്ള ആൺസുഹൃത്തിന്റെ ശ്രമം പാതി വഴിയിൽ പാളിയെന്ന രീതിയിലായിരുന്നു വിഡിയോ പ്രചരിച്ചത്. സ്യൂട്കേസിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങിവരുന്നതും ചുറ്റും സുരക്ഷ ഉദ്യോഗസ്ഥർ കൂടി നിൽക്കുന്നതുമാണ് വിഡിയോയിലുള്ളത്. ബോയ്സ് ഹോസ്റ്റലിലെ മറ്റൊരു വിദ്യാർഥിയാണ് വിഡിയോ പകർത്തിയതെന്നും റിപ്പോർട്ട് വന്നു. ഇത് പെൺകുട്ടികൾ തന്നെ തമാശക്ക് ഒപ്പിച്ച പണിയാണെന്നാണ് സർവകലാശാല കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഞ്ജു മോഹൻ പറയുന്നത്.
കൂട്ടത്തിലുള്ള ഒരാളെ തന്നെയാണ് പെൺകുട്ടികൾ സ്യൂട്കേസിലാക്കിയത്. സംശയാസ്പദ രീതിയിൽ പെട്ടി കണ്ട സുരക്ഷ ഉദ്യോഗസ്ഥർ തുറന്നു നോക്കിയപ്പോഴാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.