ലുധിയാന: ഇഷ്ട ഭക്ഷണം പാകം ചെയ്ത് നൽകാത്തതിന് അമ്മയെ മകൻ വീടിന്‍റെ മുകൾ നിലയിൽ നിന്നും തള്ളിയിട്ട് കൊന്നു. പഞ്ചാബ് ലുധിയാനയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. ചരൺജിത് കൗർ (65) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് നൽകാതിരുന്നതിന് ഇളയമകനായ സുരീന്ദർ സിങ് ചരൺജിതുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നൽകാൻ ഇയാൾ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഭക്ഷണം പാകം ചെയ്ത് നൽകാൻ ചരൺജിത് കൗർ വിസമ്മതിച്ചു. തുടർന്ന് സുരീന്ദർ സിങ് അമ്മയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
തുടർന്ന് പ്രകോപിതനായ യുവാവ് അമ്മയെ മർദിച്ചു. മർദനത്തിൽ നിന്നും രക്ഷപ്പെടാനായി വീടിന്‍റെ രണ്ടാം നിലയിലേക്ക് ഓടിക്കയറിയ ചരൺജിത് കൗറിനെ ഇയാൾ താഴേക്ക് തള്ളിയിടുകയായിരുന്നു. താഴെ വീണശേഷവും അമ്മയെ പ്രതി വീണ്ടും മർദിച്ചെന്നും തടയാനെത്തിയ പിതാവിനും മർദനമേറ്റതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.