പാണ്ഡ്യൻ
പുനലൂർ: തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന 15.10 ലക്ഷം രൂപയുമായി ഒരാളെ ആര്യങ്കാവ് എക്സൈസ് ചെക് പോസ്റ്റ് അധികൃതർ പിടികൂടി.
വിരുദനഗർ സ്വദേശി പാണ്ഡ്യനെ(62) യാണ് വ്യാഴാഴ്ച രാവിലെ വാഹനപരിശോധനക്കിടെ കസ്റ്റഡിയിലെടുത്തത്. പണത്തിന് മതിയായ രേഖകൾ ഇല്ലെന്നും കടത്തിയയാൾക്ക് ഇത് സംബന്ധിച്ച് വ്യക്തമായ മറുപടിയില്ലെന്നും അധികൃതർ പറഞ്ഞു. ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ഗോപൻ, പ്രേം നസീർ, പ്രിവൻറിവ് ഓഫിസർമാരായ സജീവ്, സന്ദീപ് കുമാർ, ശ്രീലേഷ് എന്നിവരും ട്രെയിനിങ് ഇൻസ്പെക്ടർമാരായ മിഥുൻ അജയ്, അഫ്സൽ, ബിസ്മി ജസീറ, ആൻസി ഉസ്മാൻ എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.