രാജ്കോട്ട്: ഗുജറാത്ത് രാജ്കോട്ട് സ്വകാര്യ സ്കൂളിലെ നാലു വയസുകാരിയെ ആക്രമിച്ച് സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിച്ച അധ്യാപികക്കെതിരെ കേസെടുത്തു. സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടെന്ന് കുട്ടി അമ്മയോട് പറഞ്ഞതിനെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ആന്തരിക പരിക്ക് മൂലമുള്ള അണുബാധ കണ്ടെത്തിയത്.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. അധ്യാപിക തന്നെ മർദിച്ചുവെന്ന് കുട്ടി പറഞ്ഞതായി അമ്മ പറഞ്ഞു. കുട്ടിക്ക് ശരിയായ ആശയവിനിമയം നടത്താൻ കഴിയുന്നില്ല. അധ്യാപിക എങ്ങനെയാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല.
സ്കൂൾ അധികൃതർ സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഇതിലൂടെ ആരോപണം തള്ളിക്കളയുകയാണ് അധ്യാപികയും സ്കൂളും. സംഭവത്തിൽ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ അംഗങ്ങൾ അധ്യാപികക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സ്കൂളിന് മുന്നിൽ പ്രതിഷേധം നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.