നൗഫൽ, മുഹമ്മദ് ആഷിഖ്, മുരുകേശൻ
പെരിന്തൽമണ്ണ: ഒഡിഷയിൽനിന്ന് കോയമ്പത്തൂർ വഴി കേരളത്തിലേക്ക് ലോറിയിൽ കടത്തിയ 205 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കോയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ് (25), കുനിയംപുത്തൂർ സ്വദേശി മുരുകേശൻ (48), ആലുവ സ്വദേശി പുത്തൻമാളിയേക്കൽ നൗഫൽ എന്ന നാഗേന്ദ്രൻ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിന് പെരിന്തൽമണ്ണ സവിത തിയറ്ററിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന അശോക് ലൈലാൻഡ് ലോറി മോഷ്ടിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് പിടികൂടാൻ പുറപ്പെട്ടതായിരുന്നു പെരിന്തൽമണ്ണ പൊലീസ്. ഈ സമയത്താണ് ഇപ്പോൾ പിടിയിലായ രണ്ട് പ്രതികൾ ഒഡിഷയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെട്ട കഞ്ചാവ് ലോറിക്ക് കാറിൽ എസ്കോർട്ട് വന്നത്. കോയമ്പത്തൂർ- സേലം ഹൈവേയിൽനിന്നാണ് ഇവരെ ഞായറാഴ്ച രാത്രി കാറടക്കം പിടികൂടിയത്.
പെരിന്തൽമണ്ണയിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ലോറിയിൽ കഞ്ചാവ് വരുന്നതടക്കമുള്ള വിവരങ്ങൾ ചുരുളഴിഞ്ഞത്. പ്രതികൾ നൽകിയ വിവരപ്രകാരം പെരിന്തൽമണ്ണ പൊലീസ് കരിങ്കല്ലത്താണിയിൽ കാത്തുനിന്ന് തിങ്കളാഴ്ച 12.30ഒാടെ ലോറി പിടികൂടിയാണ് ഡ്രൈവർ കുനിയംപുത്തൂർ സ്വദേശി മുരുകേശനെ പിടികൂടിയത്. സി.ഐ സുനിൽ പുളിക്കൽ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. സംഘത്തിലെ പ്രധാനികളായ മൂന്നുപേർ നേരേത്ത കഞ്ചാവുമായി പിടിയിലായി ജയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.