അറസ്റ്റിലായ പ്രഭുകുമാർ, വിജയൻ എന്നിവർ
കിളികൊല്ലൂർ: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കിളികൊല്ലൂർ പൊലീസ് പിടികൂടി. കൊറ്റങ്കര പേരൂർ തട്ടാർകോണം വയലിൽ പുത്തൻ വീട്ടിൽ പ്രഭുകുമാർ (കുമാർ- 43), തട്ടാർകോണം വയലിൽ പുത്തൻ വീട്ടിൽ വിജയൻ (നീലകണ്ഠൻ -49) എന്നിവരാണ് പിടിയിലായത്.
ക്രിസ്മസ് തലേന്ന് രാത്രി കുറ്റിച്ചിറ മണ്ണൂർമുക്ക് പുതുശ്ശേരി കുളത്തിന് സമീപത്തുവെച്ചാണ് സംഭവം. അയത്തിൽ സ്വദേശിയായ മഹേഷിനെ സമീപത്ത് പാർക്ക് ചെയ്ത ടൂറിസ്റ്റ് ബസിൽനിന്ന് എടുത്ത ഇരുമ്പ് കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഏഴ് വർഷം മുമ്പുണ്ടായ ശത്രുതയെ തുടർന്നാണ് ആക്രമണം.
പേരൂർ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, മധു, ജയൻ, എ.എസ്.ഐമാരായ സന്തോഷ് കുമാർ. സി. ജിജൂ, ഡെൽഫിൻ ബോണിഫോസ്, സി.പി.ഒ മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.