വീണ്ടുമൊരു പ്രണയക്കൊല; നടുറോഡിൽ യുവതിക്ക് ദാരുണാന്ത്യം; ആൾക്കൂട്ടം സാക്ഷി

പാൽഘർ (മഹാരാഷ്ട്ര): നടുറോഡിൽ മുൻ കാമുകിയെ യുവാവ് സ്പാനർ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാൽഘറിനടുത്തുള്ള വാസയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇരുവരും റോഡിൽ വെച്ച് പരസ്പരം തർക്കിക്കുകയും തുടർന്ന് യുവാവ് സ്പാനർ ഉപയോഗിച്ച് തുടർച്ചയായി യുവതിയുടെ തലക്കടിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ റോഡിൽ നിരവധി ആളുകളുണ്ടായിരുന്നു.

എന്നാൽ, ഒരാളൊഴികെ മറ്റാരും അക്രമിയെ തടയാൻ ശ്രമിച്ചില്ല. പലരും ആക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ആരതി യാദവ് (22) എന്ന യുവതിയാണ് ദാരുണകൃത്യത്തിന് ഇരയായത്. ആരതിയും രോഹിതും (32) പ്രണയത്തിലായിരുന്നു. അടുത്തിടെ, ബന്ധം അവസാനിപ്പിച്ച ആരതി മറ്റൊരാളുമായി പ്രണയത്തിലാണെന്ന സംശയമാണ് രോഹിതിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ആരതി സംഭവ സ്ഥലത്തുതന്നെ മരിച്ചു. യുവതിയുടെ തലയിൽ 18 വലിയ മുറിവുകളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് രോഹിതിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    
News Summary - Woman Hacked to Death By Wrench-Wielding Jilted Lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.