കുന്നിടിച്ചുനിരത്തുകയും വനങ്ങൾ നശിപ്പിക്കുകയും ചെയ്ത മനുഷ്യൻ പ്രകൃതിദുരന്തമുണ്ടായപ്പോൾ ‘എന്തൊരു ക്രൂരനാണീ ദൈവ’മെന്ന് ദൈവത്തെ പഴിച്ചു!
തങ്ങളുടെ കാലശേഷം മക്കൾ തമ്മിൽ ഒരു തർക്കവുമുണ്ടാവരുതെന്ന് കരുതി വീടും പുരയിടവും മക്കളുടെ പേരിൽ എഴുതിവെച്ച പ്രായമായ അച്ഛനുമമ്മയുമിപ്പോൾ വൃദ്ധസദനത്തിലാണ്.
ഒരു കഥ പറഞ്ഞുകൊടുക്കാമെന്ന് വെച്ചാൽ പേരക്കുട്ടികൾ വീടിന്റെ ഓരോ മൂലയിലിരുന്ന് മൊബൈലിൽ ഗെയിം കളിക്കുന്ന തിരക്കിലാണ്. ബോറടിച്ച മുത്തശ്ശി മൊബൈലെടുത്ത് വാട്സ് ആപ് നോക്കാൻ തുടങ്ങി!
പല ബിസിനസുകളും നടത്തി പരാജയപ്പെട്ട അയാൾ ആത്മീയ വ്യാപാരം തുടങ്ങിയപ്പോഴാണ് ഒന്നു പച്ചപിടിച്ചത്!
കടൽ അയാൾക്ക് വലിയ ഇഷ്ടമായിരുന്നു. ദിവസവുമെന്നോണം അയാൾ കടൽക്കരയിലെത്തും. അങ്ങനെ ഒരു ദിവസം കടൽക്കരയിൽ നിൽക്കുമ്പോഴാണ് വലിയ ഒരു തിരമാല വന്ന് അയാളെ കടലിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയത്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.