മലയാളത്തിന്റെ സ്വന്തം എം.ടിക്ക് 91ാം പിറന്നാൾ

‘‘കരിയിലകൾ വീണുകിടക്കുന്ന ഇടവഴിയിലൂടെ വേണം താന്നിക്കുന്നിന്റെ ചെരിവിലെത്താൻ അതിന്റെ മുകളിൽ നിന്നാൽ പുഴ കാണാം. പുഴക്ക് അക്കരെയുള്ള റെയിൽപാളത്തിലൂടെ തീവണ്ടി പോകുന്നത് കാണാം. പുറത്തിറങ്ങുമ്പോഴോക്കെ അമ്മ പറയും. കാൽക്കൽ നോക്കി നടക്കണം. കാരമുള്ളുകളെ മാത്രമല്ല ശ്രദ്ധിക്കേണ്ടത്.  തണലും തണുപ്പും തേടി വരുന്ന പാമ്പുകളും ഇടവഴിയിൽ ചുരുണ്ടു കിടക്കും. അതൊക്കെ ഓർമ്മവേണമെന്ന് ഈ ശാസനയിലുണ്ട്. പിന്നീട്, നക്ഷത്രങ്ങളെ നോക്കി നടന്നപ്പോൾ പൊടുന്നനെ ആ വാക്കുകൾ ഓർമ്മ വന്നു. കുറ്റബോധത്തോടെ വീണ്ടും കാൽക്കൽ നോക്കി യാത്ര തുടർന്നു.

താന്നിക്കുന്നിന്റെ താഴ്വാരത്തിൽ നിന്നും ഞാൻ ചെറുപട്ടണങ്ങളിലും മഹാനഗരങ്ങളിലുമെത്തി. പലനാടുകൾ, പല സമൂഹങ്ങൾ, രാജപാതയിലൂടെ സഞ്ചരിക്കുമ്പോഴും ഓർമ്മയുടെ പഴയ പണ്ടപ്പെട്ടിയിൽ അമ്മയുടെ വാക്കുകൾ കിലുങ്ങി. ഇടയ്ക്കിടെ താന്നിക്കുന്നിന്റെ ചെരിവിലേക്ക് മടങ്ങിപ്പോയി. തിരിച്ചുപോന്നു. എപ്പോഴും ഭൂമിയുടെ ചർമ്മത്തിലും ഞരമ്പിലും നോക്കി നടന്നു. രണ്ട് തവണ വഴിമാറിപ്പോയ കരിമൂർഖൻ പരിസരത്തിലെ പൊന്തക്കാടുകളിലെവിടെയോ ഉണ്ട്. എന്നാലും യാത്ര തുടരുന്നു. അമരുന്ന കരിയിലകളുടെ പിറുപിറുപ്പുകൾ കേട്ടുകൊണ്ട്. ഇളം ചൂടുള്ള മണ്ണിന്റെ മണം പിടിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ട്. അമ്മ ഭയപ്പെടേണ്ട. കാൽക്കൽ നോക്കിയാണ് നടക്കുന്നത്. നടക്കുന്നത്...’’
(എം.ടി. വാസുദേവൻ നായർ)

മലയാള സാഹിത്യപ്രേമികൾക്ക് എക്കാലത്തെയും അഭിമാനമായ രണ്ടക്ഷരം, അതാണ് എം.ടി. അതെ എം.ടി. വാസുദേവൻ നായർ ഇന്ന് 91ാം പിറന്നാളിന്റെ തിളക്കത്തിലാണ്. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ 1933 ജൂലൈ 15ന് കൂടല്ലൂരിലാണ് ജനിച്ചത്. ജന്മനക്ഷത്രമായ കർക്കടകത്തിലെ ഉത്തൃട്ടാതി ഈ മാസം 26നാണ്. പിറന്നാളുകളൊന്നും എം.ടി. ആഘോഷമാക്കാറില്ല. ഒപ്പം അടുത്ത ബന്ധുക്കൾ മാത്രം. ചെറിയൊരു ഊണ്. പക്ഷേ, കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ നവതി മലയാളക്കരയാകെ ഉത്സവമായാണ് കൊണ്ടാടിയത്.

എം.ടിയെന്ന എഴുത്തിന്റെ പെരുന്തച്ചൻ മലയാളിക്കായി തീർത്തത് സ്നേഹാക്ഷരങ്ങളായിരുന്നു. ഓരോന്നും ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ചേക്കേറിയവ. ഒരു മന്ത്രം പോലെ കൂടെ നടന്ന വാക്കുകൾ.

ഇത്തവണ വിശേഷങ്ങളേറെയുണ്ട്. എം.ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതി, മുന്‍നിര സംവിധായകര്‍ ഒരുക്കി, സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച ഒന്‍പത് സിനിമകള്‍ വൈകാതെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘മനോരഥങ്ങള്‍’ എന്ന് എം.ടി.തന്നെ പേരിട്ട ചിത്രസഞ്ചയം ഇനി ഒ.ടി.ടി.യില്‍ കാണാനാവും.

പിറന്ന നാടായ കൂടല്ലൂര്‍ വിട്ട്, 68 വര്‍ഷംമുന്‍പാണ് എം.ടി. കോഴിക്കോടിന്റെ സ്വന്തമായത്. ഇന്ന് സാഹിത്യനഗരമെന്ന ഖ്യാതിനേടിയ കോഴിക്കോട് എം.ടി ഇരിക്കുമ്പോൾ തിളക്കമേറെയാണ്.യുനെസ്‌കോയുടെ സാഹിത്യനഗരമെന്ന ബഹുമതി ലഭിച്ചപ്പോഴും കോഴിക്കോട് ആദ്യമോർത്ത പേരുകളിലൊന്ന് എം.ടി.യുടെതാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണം പുറത്ത് നടന്ന ചടങ്ങുകളുടെ ഭാഗമായില്ലെങ്കിലും എം.ടിയെ വീട്ടിലെത്തി ആദരം അർപ്പിച്ചു.

കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര'യില്‍നിന്നുള്ള വാക്കും പ്രവൃത്തിയും മലയാളി കാതോർക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നിങ്ങനെ ഏറെ വിശേഷണങ്ങൾകൊണ്ട് ധന്യമാക്കിയ ജീവിതത്തിൽനിന്ന് മലയാളിക്ക് വേണ്ടുവോളം ആർദ്രമായ പ്രണയവും നൊമ്പരങ്ങളും അടങ്ങാത്ത ആനന്ദവും കഥാപാത്രങ്ങളിലൂടെ മനുഷ്യഹൃദയങ്ങളിലേക്ക് ഒഴുകിയെത്തി. നാലുകെട്ട്, കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങിയ അനശ്വര സൃഷ്ടികള്‍ സാഹിത്യലോകത്തെ പുഷ്ടിപ്പെടുത്തി.

‘പാതിരാവും പകൽവെളിച്ചവും’ ആണ് ആദ്യനോവലെങ്കിലും ആദ്യം പ്രസിദ്ധീകരിച്ചത് 23ാം വയസ്സിൽ പൂർത്തിയാക്കിയ ‘നാലുകെട്ടാ’ണ് (1954). ടി. നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളുഅമ്മയുടെയും മകനായി ജനിച്ച എം.ടി പാലക്കാട് വിക്ടോറിയ കോളജിൽ നിന്നാണ് ബിരുദം നേടിയത്. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. മക്കള്‍: സിതാര, അശ്വതി.

Tags:    
News Summary - m.t. vasudevan nair birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT