പ്രഭാതപ്രാർഥനയും
നടത്തവും കഴിഞ്ഞുവന്ന്
മുറ്റത്ത് കൊഴിഞ്ഞുവീണ
മാവിലകൾ
തൂത്തുവാരുന്നതിനിടയിലാണ്
മൂന്നാലുപേർ
മുറ്റത്തേക്ക് കടന്നുവന്നത്.
സ്ഥിരമായി നടക്കാറുള്ള
റൂട്ടൊന്ന് മാറ്റിപ്പിടിച്ചതാണെന്ന്
കൂട്ടത്തിലൊരുവൻ
കിതച്ചുകൊണ്ട് പറഞ്ഞു.
ഈ കുന്ന് നാലഞ്ചുതവണ
കയറിയിറങ്ങിയാൽ തന്നെ
സകല ദുർമേദസ്സും
പമ്പ കടക്കുമെന്ന്
കിതപ്പാറ്റിക്കൊെണ്ടല്ലാരും
കമന്റി!
അങ്ങനെയങ്ങനെ
കുശലം പറയുന്നതിനിടയിലാണ്
പടിഞ്ഞാറെ ചക്രവാളത്തിലേക്ക്
നോട്ടം പോയത്:
സൂര്യൻ അതിന്റെ
സകല പ്രഭയോടുംകൂടി
പടിഞ്ഞാറ്
ഉദിച്ചുയരുന്നു..!
നടക്കാനിറങ്ങിയവരും
പടിഞ്ഞാറെ ചക്രവാളത്തിലേക്ക്
നോട്ടം പായിച്ചു,
അത്ഭുതത്തോടെയും
അതിലേറെ ഭയപ്പാടോടെയും
ഓരോരുത്തരും പരസ്പരം
പറഞ്ഞു:
ലോകാവസാനത്തിന്റെ
അടയാളമാണ്..!
പതിവ് നേരത്തുള്ള
അലാം കേട്ടാണ്
ഞെട്ടിയുണർന്നത്
നേരം പുലർച്ചെ നാല് മണി!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.