വലിയ താരമായതുകൊണ്ട് മമ്മൂട്ടിയെ ബുദ്ധിമുട്ടിക്കേണ്ടെന്നാണ് അവർ കരുതിയത്, ഒടുവിൽ ഡ്യൂപ്പ് എല്ലാം നോക്കിനിന്നു- മാഫിയ ശശി

വലിയ താരമായതുകൊണ്ട് മമ്മൂട്ടിയെ ബുദ്ധിമുട്ടിക്കേണ്ടെന്നാണ് അവർ കരുതിയത്, ഒടുവിൽ ഡ്യൂപ്പ് എല്ലാം നോക്കിനിന്നു- മാഫിയ ശശി

മലായളികൾക്ക് ഏറെ പരിചയമുള്ള ആക്ഷൻ കൊറിയോഗ്രഫറാണ് മാഫിയ ശശി. ഒരുപിടി മലയാള സിനിമയുടെ സംഘട്ടന രംഗങ്ങൾ ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. . സച്ചി സംവിധാനം ചെയ്‌ത അയ്യപ്പനും കോശിയിലെ സംഘട്ടന രംഗങ്ങൾക്ക് മികച്ച സ്റ്റണ്ടിനുള്ള സംസ്ഥാന അവാർഡും മാഫിയ ശശിക്ക് ലഭിച്ചിരുന്നു.

മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത‌ അനുഭവം പങ്കുവെക്കുകയാണ് മാഫിയ ശശിയിപ്പോൾ. ചിത്രത്തിൽ സ്റ്റണ്ട് ചെയ്യാൻ വിദേശത്ത് നിന്നും ഒരു സ്റ്റണ്ട് മാസ്റ്റർ വന്നിരുന്നുവെന്നാണ് മാഫിയ ശശി പറയുന്നത്. മമ്മൂട്ടി വലിയ താരമായതിനാൽ അദ്ദേഹത്തിന് പകരം ഡ്യൂപ്പിടാം എന്നായിരുന്നു അവർ കരുതിയത്. എന്നാൽ ശരീരം മാച്ച് ആവാത്തതിനാൽ ഒടുവിൽ എല്ലാം മമ്മൂട്ടി തന്നെ ചെയ്യുകയായിരുന്നു.

'ഹോളിവുഡിലൊക്കെ നല്ല സ്റ്റണ്ട് സീൻ കണ്ടാൽ ചെയ്‌തവരെ ഇവിടേക്കും വിളിക്കും. അതൊക്കെ നിർമാതാക്കളുടെയും സംവിധായകരുടെയും താത്പര്യമാണ്. പുറത്തു നിന്നൊരാൾ പെട്ടെന്ന് വരുമ്പോഴുള്ള പ്രശ്‌നം ഇവിടുത്തെ രീതികളും താരങ്ങളുടെ ശൈലികളും മനസിലാകില്ല എന്നതാണ്. മാത്രമല്ല, ചെലവ് ഒരുപാട് കൂടുതലുമാണ്.

'മാമാങ്ക'ത്തിന് ഒരു ഫോറിൻ സ്‌റ്റണ്ട് മാസ്റ്ററാണ്. കളരിയുടെ ആവശ്യങ്ങൾക്കായി ഞാനും ഒപ്പമുണ്ട്. രാവിലെ മമ്മൂക്കയുടെ ഒരു ഷോട്ട് എടുത്തിട്ട് ബാക്കി മൊത്തം ഡ്യൂപ്പിനെ കൊണ്ട് ചെയ്യിക്കാൻ തുടങ്ങി, ഇത് കണ്ട് മമ്മൂക്ക എന്നെ വിളിച്ച് ചോദിച്ചു. 'എന്താടാ അയാൾ എന്നെ വച്ച് എടുക്കാത്തത്?' ഫോറിൻ മാസ്റ്റർ കരുതിയത് മമ്മുക്ക വലിയ താരമായതുകൊണ്ട് ബുദ്ധിമുട്ടിക്കേണ്ട എന്നാണ്.

ഷൂട്ട് ചെയ്‌തതൊക്കെ കണ്ടു നോക്കിയപ്പോഴാണ് രസം. ഡ്യൂപ്പിന്റെ ശരീരം മാച്ചാകുന്നില്ല. ഒടുവിൽ അയാൾ ചെയ്‌തതെല്ലാം മമ്മുക്ക ചെ‍യ്യേണ്ടി വന്നു. ഡ്യൂപ്പ് നോക്കി നിന്നു. മമ്മുക്കയോടൊപ്പം ജോലി ചെയ്യുമ്പോൾ സീനുകളെക്കുറിച്ചും ആക്ഷനെ പറ്റിയും ചോദിക്കും. ഷോട്ടുകൾ വിശദീകരിക്കുമ്പോൾ അഭിപ്രായങ്ങളും പറയും. റോപ് ഫൈറ്റ് ഇക്കക്ക് വലിയ ഇഷ്ടമാണ്. പരമാവധി ഷോട്ടുകൾ എടുപ്പിക്കും, ' മാഫിയ ശശി പറഞ്ഞു. 

Tags:    
News Summary - Mafiya Sasi talks about mammooty and his dupe in mamangam movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-25 02:55 GMT