മുംബൈ: ‘ദൈവം വിധിച്ചത്രയുമേ ജീവിതമുള്ളൂ’ എന്ന് തനിക്കെതിരായ വധഭീഷണിയിൽ പ്രതികരിച്ച് ബോളിവുഡ് നടൻ സൽമാൻ ഖാൻ. ഗുജറാത്ത് ജയിലിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി നേരിടുന്ന സൽമാൻ നിലവിൽ കനത്ത സുരക്ഷാവലയത്തിലാണ്. 2018 മുതലാണ് സൽമാൻ ഭീഷണി നേരിടുന്നത്. സുരക്ഷ തന്റെ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി സൽമാൻ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാസംവിധാനത്തിൽ തനിക്ക് ഒന്നും ചെയ്യാനാകില്ല. വീടും ഷൂട്ടിങ് സ്ഥലവുമായി ജീവിതം ചുരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ’98ലെ കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയി സംഘം സൽമാനെ ലക്ഷ്യമിടുന്നത്.
2024ൽ സൽമാന്റെ വീടിന് നേരെ രണ്ടുപേർ വെടിയുതിർക്കുകയും പിന്നീട് അദ്ദേഹത്തിന്റെ ഉറ്റമിത്രവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദീഖിയെ വെടിവെച്ച് കൊലപ്പെടുത്തുകയുംചെയ്തു. ഇതോടെയാണ് സൽമാന്റെ സുരക്ഷ കൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.