അഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവർ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രമാണ് ഏജന്റ്. 2023ൽ തിയറ്ററുകളിലെത്തിയ ചിത്രം വൻ പരാജയമായിരുന്നു. നിർമാതാക്കളും വിതരണക്കാരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് വൈകിയിരുന്നു. തർക്കമെല്ലാം പരിഹരിച്ച് രണ്ട് വർഷത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടി.യിലെത്തിയത്. മാർച്ച് 13നാണ് ചിത്രം സോണി ലിവിൽ എത്തിയത്.
എന്നാൽ ഒ.ടി.ടിയിലും സുരേന്ദർ റെഡ്‌ഡി സംവിധാനം ചെയ്ത ചിത്രത്തിന് വിമർശനമാണ് ലഭിക്കുന്നത്. ഇത്തവണസിനിമക്കല്ല, മമ്മൂട്ടിക്കാണ്. റോ മേധാവി കേണൽ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.
'അന്യഭാഷയിൽ പോകുമ്പോൾ അഭിനയം മറക്കുന്നതാണോ അതോ അവിടെയുള്ളവർ ഇങ്ങനെ അഭിനയിപ്പിക്കുന്നതാണോ…', 'മമ്മൂക്കയുടെ 10 മിനിറ്റ് പെർഫോമൻസ് കണ്ടപ്പോൾ തന്നെ ഞാൻ നിർത്തി, താങ്ങാൻ കഴിയുന്നില്ല. 'അക്കിനേനി ഒക്കെ ഇങ്ങനെ അഭിനയിക്കുന്നത് മനസിലാക്കാം... പക്ഷെ മമ്മൂക്ക'- എന്നൊക്കെയാണ് കമന്റുകൾ.
അതേസമയം ചിത്രത്തിലെ കോപ്പിയടി സീനും പ്രേക്ഷകർ കണ്ടുപിടിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ ഒരു സ്ഫോടനം നടന്നതിനെപ്പറ്റി വിവരിക്കുന്ന ഒരു രംഗമുണ്ട് ഏജന്‍റിൽ. ഇത് ജീവ നായകനായെത്തിയ 2011ൽ പുറത്തിറങ്ങിയ 'കോ' എന്ന സിനിമയിലെ രംഗങ്ങൾ ആണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. കോയുടെ തെലുങ്ക് വേർഷൻ വലിയ ഹിറ്റായിരിക്കെ ഇത്തരം പ്രവർത്തി കാണിക്കാൻ ഏജന്‍റ് ടീമിന് എങ്ങനെ ധൈര്യം വന്നുവെന്ന് ആരാധകർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.