എമ്പുരാനിലെ പ്രണവിന്‍റെ ലുക്ക് മോഹൻലാലിന്‍റെ ആ ചിത്രത്തിൽ നിന്നും പ്രചോദനമായത് - സ്കെച്ച്  ആർട്ടിസ്റ്റ് പറയുന്നു

എമ്പുരാനിലെ പ്രണവിന്‍റെ ലുക്ക് മോഹൻലാലിന്‍റെ ആ ചിത്രത്തിൽ നിന്നും പ്രചോദനമായത് - സ്കെച്ച് ആർട്ടിസ്റ്റ് പറയുന്നു

എമ്പുരാനിലെ ഓരോ കഥാപാത്രങ്ങളും ഒരേ സമയം ആശ്ചര്യവും ആവേശവും നിറച്ചവയായിരുന്നു. ആ പ്രതീക്ഷയോടെ ഒരു തുടർച്ചയ്ക്കായി ആരാധകർ ചിത്രത്തിന്‍റെ ഒടുവിലെത്തുന്ന പ്രണവ് മോഹൻലാൽ കഥാപാത്രം. നിറഞ്ഞ കയ്യടികളോടെയാണ് പ്രണവിന്‍റെ കലിപ്പൻ ലുക്കിനെ പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയുടെ മൂന്നാം പാർട്ടിലേക്കുള്ള സൂചനയായിരുന്നു പ്രണവിന്‍റെ എൻട്രി.

മോഹൻലാലിന്‍റെ പഴയ കാലത്തിന് യോജിക്കുന്ന രീതിയിൽ പ്രണവിനെ ഒരുക്കിയത് എമ്പുരാനിലെ ഡ്രോയിങ്ങ് ആർട്ടിസ്റ്റ്, ചങ്ങനാശ്ശേരി സ്വദേശിയായ ആർ. ശ്രീരാജാണ്. ഈ ഒരു വ്യത്യസ്ത ലുക്കിൽ പ്രണവ് മോഹൻലാലിനെ ആരും അധികം കണ്ടിട്ടില്ല. പ്രണവ് മോഹൻലാലിന്റെ അധികം ഫോട്ടോകൾ എവിടെയുമില്ല. ഇതിനുവേണ്ടി ഫോട്ടോഷൂട്ടുകളും ചെയ്തിട്ടില്ല. അതായിരുന്നു പ്രധാന വെല്ലുവിളിയെന്ന് ആർ. ശ്രീരാജ് പറയുന്നു. ചീഫ് മേക്കപ് ആർട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂരാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിന്‍റെ ലുക്ക് റഫർ ചെയ്തതെന്ന് ഒരു അഭിമുഖത്തിൽ ശ്രീരാജ് പറഞ്ഞു.

' സാധാരണ കലിപ്പ് ലുക്കിൽ നമ്മൾ പ്രണവിനെ കണ്ടിട്ടുള്ളത് വളരെ കുറവാണ് പ്രണവ് മോഹൻലാലിൻ്റെ അധികം ഫോട്ടോകൾ കയ്യിലില്ല. ഇതിനുവേണ്ടി ഫോട്ടോഷൂട്ടുകളും ചെയ്‌തിട്ടില്ല. അതായിരുന്നു പ്രധാന വെല്ലുവിളി. പല പല ലുക്കിൽ അദ്ദേഹത്തെ വരച്ചു നോക്കി. രക്‌തത്താൽ നനഞ്ഞു കിടക്കുന്ന മുടി വേണമെന്ന് പറഞ്ഞിരുന്നു. അതിനുവേണ്ടി എന്‍റെ മുടിയിലായിരുന്നു ഓരോ പരീക്ഷണങ്ങളും നടത്തിയത്. മുടി പലതവണ നനച്ചു. വിവിധ ആംഗിളുകളിൽ നിന്ന് ഫോട്ടോകൾ എടുത്തു. ഒടുവിൽ ചിത്രത്തിലെ മോഹൻലാലിന്‍റെ ലുക്കിലെത്തി.

ശ്രീജിത്ത് ചേട്ടൻ ആദ്യമേ പറഞ്ഞിരുന്നു 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലെ ലാലേട്ടന്റെ ലുക്ക് കൊണ്ടുവന്നാൽ നന്നായിരിക്കുമെന്ന്. അത്തരത്തിൽ പ്രണവിനെ നിരവധി തവണ സ്കെച്ച് ചെയ്തു നോക്കി. അതിൽ നല്ലതെന്ന് തോന്നിയതെല്ലാം ശ്രീജിത്തേട്ടന് അയച്ചുകൊടുത്തു. ശ്രീജിത്തേട്ടൻ അതിലൊന്ന് തിരഞ്ഞെടുത്ത് രാജുവേട്ടന് (പൃഥ്വിരാജിന്) അയച്ചു. അദ്ദേഹം ഓ.കെ. പറഞ്ഞതോടെ കാര്യങ്ങൾ എളുപ്പമായി,' മനോരമക്ക് നൽകിയ അഭിമുഖത്തിൽ ശ്രീരാജ് പറഞ്ഞു

Tags:    
News Summary - Pranav's look in Empuraan was inspired by Mohanlal's film - says sketch artist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.