prem nazir

പ്രേംനസീര്‍ സുഹൃത് സമിതി - ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പ്രേംനസീര്‍ സുഹൃത് സമിതി - ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംവിധായകന്‍ തുളസിദാസ് ചെയര്‍മാനും, സംഗീതജ്ഞന്‍ ദര്‍ശന്‍രാമന്‍, മുന്‍ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക മായാശ്രീകുമാര്‍, സംവിധായകന്‍ ജോളിമസ് എന്നിവര്‍ മെമ്പര്‍മാരായിട്ടുള്ള ജൂറിയാണ് 2024ലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം നടത്തിയത്.

2025 ലെ പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠപുരസ്‌ക്കാരം നടന്‍ ജഗദീഷിന്. 10001 രൂപയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവുമാണ് ജഗദീഷിന് ലഭിക്കുന്നത്. മികച്ച ചിത്രമായി കിഷ്‌കിന്ധാകാണ്ഡവും മികച്ച രണ്ടാമത്തെ ചിത്രമായി മുറയും തെരഞ്ഞെടുത്തു. മുറയിലെ അഭിനയത്തിന് മുസ്തഫ മികച്ച സംവിധായകനായും മികച്ച നടനായി വിജയരാഘവനും (കിഷ്‌കിന്ധാകാണ്ഡം), മികച്ച നടിയായി ഷംലഹംസയും (ഫെമിനിച്ചി ഫാത്തിമ) പുരസ്കാരത്തിന് അർഹരായി.

കാരക്ടര്‍ റോളിലെ മികച്ച നടനായി കോട്ടയം നസീറും (വാഴ) മികച്ച നടിയായി ചിന്നു ചാന്ദ്‌നി നായര്‍(ഗോളം) തെരഞ്ഞടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്ത് - ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ), മികച്ച സംഗീത സംവിധായകന്‍- (രാജേഷ് വിജയ്), മികച്ച കാമറാമാന്‍ ഷെഹ്‌നാദ് ജലാല്‍ (ഭ്രമയുഗം), മികച്ച ചമയം - സുധി സുരേന്ദ്രന്‍ (മാര്‍ക്കോ) എന്നിവര്‍ക്കാണ് മറ്റ് ചലച്ചിത്ര അവാര്‍ഡുകള്‍.

പ്രഥമ ഷോര്‍ട്ട് ഫിലിം പുരസ്‌ക്കാരങ്ങൾ

മികച്ച ഷോര്‍ട്ട് ഫിലിം : ഭ്രമം , മികച്ച ഷോര്‍ട്ട് ഫിലിം സംവിധായകന്‍ - അനൂപ് വാമനപുരം (ഇനിയെത്ര ദൂരം), മികച്ച കുട്ടികള്‍ക്കുള്ള ഷോര്‍ട്ട് ഫിലിം : വെളിച്ചത്തിലേക്ക് , മികച്ച നടന്‍ -സുല്‍ജിത്ത് എസ്.ജി (വെളിച്ചത്തിലേക്ക്), മികച്ച നടി - മീനാക്ഷി ആദിത്യ (ഇനിയെത്രദൂരം), മികച്ച സഹനടന്‍ - സജി മുത്തൂറ്റിക്കര (ഭ്രമം), മികച്ച സഹനടി - ഷീലാമണി (തെറ്റാലി), മികച്ച ഡോക്യുമെന്ററി - സംഗീതമീ ലോകം

നീലക്കുയില്‍ നാടകത്തിന്റെ ശില്പികളായ സംവിധാകന്‍ സി.വി. പ്രേംകുമാര്‍, നടന്‍ ജിതേഷ് ദാമോദര്‍, നടി സിതാര ബാലകൃഷ്ണന്‍, പി.ആര്‍.ഒ. അജയ് തുണ്ടത്തില്‍ എന്നിവര്‍ക്ക് പ്രേംനസീര്‍ നാടക പുരസ്‌കാരങ്ങള്‍. പുരസ്‌കാരങ്ങള്‍ 2025 മെയ് അവസാനം തിരുവനന്തപുരത്ത് നടക്കുന്ന താരനിശയില്‍ സമര്‍പ്പിക്കും. 

Tags:    
News Summary - Prem Nazir Suhrith Samiti - Udaya Samudra Group announces 7th State Film Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.