സണ്ണി ഡിയോള്‍ നായകനായ ജാട്ട് എന്ന ചിത്രത്തില്‍ അധിക്ഷേപരമായ വാക്കുകൾ നീക്കം ചെയ്ത് സെന്‍സര്‍ ബോര്‍ഡ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) 22 ഇടത്താണ് മാറ്റം വരുത്തിയത്. 'ഭാരത്' എന്നതിന് പകരം 'ഹമാര' എന്നും 'സെൻട്രൽ' എന്നതിന് പകരം 'ലോക്കൽ' എന്നുമാക്കി മാറ്റി.
ചിത്രത്തിലെ ചില രംഗങ്ങളും മാറ്റിയിട്ടുണ്ട്. വനിതാ പൊലീസ് ഇൻസ്‌പെക്ടറെ അപമാനിക്കുന്ന രംഗത്തിന്റെ 40%വും പുരുഷ ഇൻസ്‌പെക്ടർ സ്ത്രീയെ പീഡിപ്പിക്കുന്ന രംഗത്തിൽ നിന്ന് 40%വും ഒരാളെ കൊലപ്പെടുത്തുന്ന രംഗത്തിൽ 30%വും കുറച്ചിട്ടുണ്ട്. കൂടാതെ ഇ-സിഗരറ്റിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ജാട്ടിന്റെ 22 സീനുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2 മിനിറ്റും 6 സെക്കൻഡും ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റിയിട്ടുണ്ട്. യു/എ 16+ സർട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്. സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 33 മിനിറ്റും 31 സെക്കൻഡുമാണ്.
സണ്ണി ഡിയോളിനൊപ്പം, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, റെജീന കസാന്ദ്ര, സയാമി ഖേർ, സൗരഭ് ഘോഷ് എന്നിവരുൾപ്പെടെ ശക്തമായ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ജാട്ടിന്‍റെ കഥയും തിരക്കഥയും ഗോപിചന്ദ് മലിനേനിയാണ്. രാം ലക്ഷ്മൺ, വി. വെങ്കിടേഷ്, പീറ്റർ ഹെയ്ൻ, അനിൽ അരശു എന്നിവരുൾപ്പെടെയുള്ള ഫൈറ്റ് മാസ്റ്റേഴ്സിന്‍റെ ശ്രദ്ധേയമായ ഒരു ടീമാണ് ഈ ചിത്രത്തിലുള്ളത്. മൈത്രി മൂവി മേക്കേഴ്‌സും പീപ്പിൾ മീഡിയ ഫാക്ടറിയും ചേർന്നാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.