'പുണ്യാളന്റെ പെരുന്നാളിന് അമിട്ടു പൊട്ടുന്നതു പോലെയല്ലേ പത്തു പതിനെട്ടു കൊല്ലം അങ്ങു പോയത്'; ബാല്യകാല സ്മരണകളുമായി 'പാപ്പച്ചൻ ഒളിവിലാണ്'- ഗാനം

സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോഗാനം പുറത്ത് ഇറങ്ങി.ഹരിനാരായണൻ രചിച്ച് ഔസേപ്പച്ചൻ ഈണമിട്ട് എം.ജി.ശ്രീകുമാറും സുജാതയും പാടിയ മാത്തുക്കുട മാനം പന്തലൊരുക്കീല്ലേ? മോഹപ്പെരുന്നാളായി ആരും കാണാന്നിന്റെ നെഞ്ചിൽ ... എന്ന ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

മലയാളത്തിൽ ഒരു പിടി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള എം.ജി.ശ്രീകുമാറും സുജാതയും നല്ലൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്നു ഈ ഗാനത്തിലൂടെ സൈജു കുറുപ്പും ദർശന യുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ.

ഗാനം ആരംഭിക്കുന്നതിനു മുമ്പ് സൈജു ക്കുറുപ്പ് അവതരിപ്പിക്കുന്ന പാപ്പച്ചൻ എന്ന കഥാപാത്രത്തിൻ്റേതായ ഒരു ഡയലോഗുണ്ട്.പുണ്യാളൻ്റെ പെരുന്നാളിന് അമിട്ടു പൊട്ടുന്നതു പോലെയല്ലേ പത്തു പതിനെട്ടു കൊല്ലം അങ്ങു പോയത്.ദരശനമുടെ മറുപടി,ഹ... ഓർക്കാനൊക്കെ രസമുണ്ട്.''ഈ വാക്കുകളുടെ തുടർച്ചയായിട്ടാണ് ഈ ഗാനരംഗം കടന്നു വരുന്നത്.

ഇരുവരുടേയും ബാല്യകാലത്തെ സൗഹൃദവും പ്രണയവുമൊക്കെയാണ് ഈ ഗാനരംഗത്തിലു സംവിധായകൻ പ്രേക്ഷകർക്കു മുന്നിൽ ഈ ഗാനത്തിലൂടെ സമ്മാനിക്കുന്നത്.ബാല്യകാല സ്മരണകളുടെ നൊസ്റ്റാൾജിയായുടെ പശ്ചാത്തത്തിലുള്ളതാണ് ഈ ഗാനം .അത്തരത്തിലുള്ള ഒരു ഈണവുമാണ് ഔസേപ്പച്ചൻ ഈ ഗാനത്തിനു നൽകിയിരിക്കുന്നത്. പാപ്പച്ചന്റെ സംഘർഷഭരിതമായ ജീവിതത്തിനിടയിൽ അല്പം റിലാക്സ് നൽകുന്നതായിരിക്കും ഈ ഗാന രംഗം.

തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അജു വർഗീസ്, വിജയരാ ഘവൻ, ജഗദീഷ്, ജോണി ആൻ്റണി, പ്രശാന്ത് അലക്സാണ്ടർ, ശിവജി ഗുരുവായൂർ കോട്ടയം നസീർ,, ജോളി ചിറയത്ത്, വീണാ നായർ, ശരൺ രാജ്, ഷിജു മാടക്കര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ഛായാഗ്രഹണം - ശ്രീജിത്ത് നായർ,എഡിറ്റിംഗ് - രതിൻ രാധാകൃഷ്ണൻ,കലാസംവിധാനം - വിനോദ് പട്ടണക്കാടൻ,പ്രൊഡക്ഷൻ എക്സിക്യുട്ടീവ് 'പ്രസാദ് നമ്പ്യാങ്കാവ്,പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ,നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.


Full View


Tags:    
News Summary - Pappachan Olivilanu movie video song out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.