കരുതൽ മേഖല: കൊച്ചി നഗരത്തിലും തട്ടേക്കാടും നിയന്ത്രണം വരും

കരുതൽ മേഖല: കൊച്ചി നഗരത്തിലും തട്ടേക്കാടും നിയന്ത്രണം വരും

കൊച്ചി: പക്ഷിസങ്കേതമായ മംഗളവനം കരുതൽ മേഖലയായതോടെ കൊച്ചി നഗരവും നിർമാണ നിയന്ത്രണ പരിധിയിലാകും. ജില്ലയിലെ മറ്റൊരു പക്ഷി സങ്കേതമായ തട്ടേക്കാടും നിയന്ത്രണം വരും. മംഗളവനത്തിന് സംരക്ഷിത മേഖല വരുന്നത് നഗരവികസനത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നു. ഇളവ് വേണമെന്ന ആവശ്യം ശക്തമാണ്.

നഗരമധ്യത്തുള്ള മംഗളവനത്തിന് 7.41 ഏക്കർ വിസ്തൃതിയാണുള്ളത്. ഇതിന്റെ ചുറ്റുമുള്ള 0.53 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് കരുതൽ മേഖലയിൽപെടുക. കൊച്ചി നഗരകേന്ദ്രവും മുളവുകാട് പഞ്ചായത്തിന്റെ പകുതിയോളം ഭാഗവും നിർമാണ നിയന്ത്രണ മേഖലയാകും. ഹൈകോടതി കെട്ടിടം, ദേവാലയങ്ങൾ, മാർക്കറ്റ്, മറൈൻഡ്രൈവ്, ബോൾഗാട്ടി, എച്ച്.പി.സി.എൽ, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, ഗോശ്രീ നികത്തുഭൂമി എന്നിവയെല്ലാം നിർമാണ നിയന്ത്രണ മേഖലയാകും. ആദ്യറിപ്പോർട്ടിൽ മംഗളവനത്തിനു കരുതൽ മേഖല നിഷ്കർഷിച്ചിരുന്നില്ല.

പരിസ്ഥിതിലോല വിഷയത്തിൽ ജനവാസമേഖല നിർണയിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി) തയാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ടിലാണ് ഇത് ഉൾപ്പെടുത്തിയത്.മംഗളവനത്തിന്റെ പലമടങ്ങ് വിസ്തൃതിയിൽ 0.53 ചതുരശ്ര കിലോമീറ്ററാണ് (130.9659 ഏക്കർ) കരുതൽ മേഖലയിൽ വരുന്നത്.

തട്ടേക്കാട് പക്ഷി സങ്കേതത്തിനു 25 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. കരുതൽ മേഖല 28.44 ചതുരശ്രകിലോമീറ്ററാണ്. തട്ടേക്കാടിന്റെ കരുതൽ മേഖല കുട്ടമ്പുഴ, കീരംപാറ, പിണ്ടിമന എന്നിങ്ങനെ മൂന്നു പഞ്ചായത്തിലായി വ്യാപിച്ചു കിടക്കുകയാണ്.

നിയന്ത്രണം ഇങ്ങനെ

നിലവിലുള്ള കെട്ടിടങ്ങൾക്കു പ്രവർത്തിക്കാം. പുതിയ നിർമാണത്തിനു വനം മന്ത്രാലയത്തിന്റെ അനുമതി വേണം. പുതിയ റോഡുകളുടെ നിർമാണത്തിനുപോലും അനുമതിയില്ല. ഉള്ള കെട്ടിടങ്ങൾ പുതുക്കാനും അനുമതി വേണം. ഫാക്ടറി, ക്വാറി, ഖനനം ഉൾപ്പെടെ ചുവപ്പുകാറ്റഗറിയിലെ ഒരു പ്രവർത്തനവും പാടില്ല. വൈദ്യുതി ലൈൻ വലിക്കാൻ പാടില്ല. ഭൂമിക്കടിയിലൂടെയാവാം.

മണ്ണ് ഇളക്കിയുള്ള കൃഷിയോ വാണിജ്യ വിളകളോ അനുവദനീയമല്ല. കൊച്ചിയുടെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി മംഗളവനത്തിന് ഇളവു തേടാമെന്ന പ്രതീക്ഷയാണുള്ളത്. ഇവിടെ വന്യജീവികളില്ലെന്നത് ഇളവിന് പരിഗണിക്കാൻ കാരണമാകാം. തട്ടേക്കാടിന് ഇളവ് എത്രമാത്രമാകുമെന്നത് കരുതൽ വിഷയത്തിലെ അന്തിമ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

മംഗളവനം 353 സർവേ പ്ലോട്ട് നിയന്ത്രിത മേഖല

മംഗളവനത്തിനു ചുറ്റുമുള്ള കൊച്ചി കോർപറേഷനിലും മുളവുകാട് പഞ്ചായത്തിലുമായി 353 സർവേ പ്ലോട്ടുകളാണ് പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ വരുന്നത്. കൊച്ചി കോർപറേഷനിൽ 262 സർവേ പ്ലോട്ടുകൾ പൂർണമായും 59 സർവേ പ്ലോട്ടുകൾ ഭാഗികമായും കരുതൽ മേഖല പരിധിയിലാകും.

മംഗളവനം

മറൈൻഡ്രൈവിൽ ഫെഡറൽ ടവേഴ്സ്, ശ്രീധർ തിയറ്റർവരെയും എം.ജി റോഡിന്റെ പടിഞ്ഞാറുഭാഗം അതിരായും ചെന്നൈ സിൽക്സ് വരെയും നിയന്ത്രണ മേഖല വ്യാപിച്ചുകിടക്കുന്നു. മുളവുകാട് പഞ്ചായത്തിലെ 27 സർവേ പ്ലോട്ടുകൾ പൂർണമായും അഞ്ച് സർവേ പ്ലോട്ടുകൾ ഭാഗികമായും നിർദിഷ്ട കരുതൽ മേഖലയിലാകും. മുളവുകാട് ദ്വീപിലെ സർവേ നമ്പർ 274 വരെയാണ് നിയന്ത്രണമേഖലയാകുക.

തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപത്തെ കീരംപാറ പഞ്ചായത്തിൽ 103 സർവേ നമ്പറുകൾ പൂർണമായും 37 സർവേ നമ്പറുകൾ ഭാഗികമായും നിയന്ത്രണ മേഖലയാകും.കുട്ടമ്പുഴ പഞ്ചായത്തിൽ 15 സർവേ നമ്പറുകൾ ഭാഗികമായും 46 സർവേ നമ്പറുകൾ പൂർണമായും പിണ്ടിമന പഞ്ചായത്തിൽ രണ്ട് സർവേ നമ്പറുകളിലെ പ്ലോട്ടുകളും നിയന്ത്രണത്തിൽ വരും. 1880 മുതൽ ആധാരമുള്ള ഭൂമിയാണ് ഇവിടെ വനത്തിന്റെ സംരക്ഷിത മേഖലയായി മാറുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - buffer zone: Control will come in Kochi city and Thattekad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.