അന്താരാഷ്ട്ര നേട്ടങ്ങളുമായി ബഹ്റൈൻ ഇന്‍റർനാഷനൽ വിമാനത്താവളം

സ്പെയിനിലെ മഡ്രിഡിൽ നടന്ന വേൾഡ് എയർപോർട്ട് അവാർഡ്ദാന ചടങ്ങിൽ അവാർഡ് സ്വീകരിക്കുന്ന ബി.എ.സി അധികൃതർ

അന്താരാഷ്ട്ര നേട്ടങ്ങളുമായി ബഹ്റൈൻ ഇന്‍റർനാഷനൽ വിമാനത്താവളം

മനാമ: പുതിയ മൂന്ന് അന്താരാഷ്ട്ര നേട്ടങ്ങളുമായി ബഹ്റൈൻ ഇന്‍റർനാഷനൽ വിമാനത്താവളം. മിഡിലീസ്റ്റിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, 5-10 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകുന്ന ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്നിവക്കുള്ള അന്താരാഷ്ട്ര അവാർഡുകളാണ് ബഹ്റൈൻ വിമാനത്താവളം കരസ്ഥമാക്കിയത്.

കഴിഞ്ഞ ദിവസമാണ് സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ പാസ്‌പോർട്ട് സേവനങ്ങൾക്ക് ലോകത്ത് മൂന്നാം സ്ഥാനവും വിമാനത്താവളം നേടിയത്. അസാധാരണവും മികച്ചതുമായ യാത്രാനുഭവം നൽകുന്നതിനായുള്ള വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾക്കുള്ള മികച്ച നിലവാരങ്ങളാണ് അവാർഡുകളിലൂടെ പ്രകടമാക്കുന്നത്. 2025ലെ ട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡുകളിൽ ബഹ്റൈൻ വിമാനത്താവളം നിരവധി മികച്ച റാങ്കിങ്ങുകൾ നേടിയിട്ടുണ്ട്.

ഏറ്റവും മികച്ച കുടുംബ സൗഹൃദ വിമാനത്താവള വിഭാഗത്തിൽ വിമാനത്താവളം ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും നേടി. മികച്ച രീതിയിൽ ബാഗേജ് കൈകാര്യം ചെയ്യുന്ന രീതിക്ക് ലോകതലത്തിൽ നാലാം സ്ഥാനമാണുള്ളത്. ഏപ്രിൽ ഒമ്പതിന് സ്പെയ്നിലെ മഡ്രിഡിൽ നടന്ന പാസഞ്ചേഴ്‌സ് ടെർമിനൽ എക്സ്പോയിലെ വേൾഡ് എയർപോർട്ട് അവാർഡ്ദാന ചടങ്ങിലാണ് അവാർഡുകൾ സമ്മാനിച്ചത്. വിമാനത്താവള നടത്തിപ്പ് കമ്പനിയായ ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി)യിലെ ഫെസിലിറ്റി മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഇയാദ് ഇസ്മായീൽ അവാർഡ് സ്വീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-20 06:46 GMT