ബഹ്റൈൻ: പത്ത് വർഷത്തെ ഉയർന്ന നിരക്കിൽ സ്വർണവില

മനാമ: സ്വർണവില ഉയർന്നുതന്നെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 29.100 ബഹ്‌റൈൻ ദീനാറാണ്. 24 കാരറ്റ് സ്വർണത്തിന്റെ വില 31 ദീനാറിലെത്തി. ബഹ്‌റൈനിൽ 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് വ്യാപാരികൾ പറയുന്നു. നിരക്ക് ഉയർന്നുനിൽക്കുന്നതിനാൽ വിപണിയിൽ ഉപഭോക്താക്കളുടെ തിരക്ക് കുറവാണ്.

അത്യാവശ്യക്കാരല്ലാതെ മറ്റാരും ആഭരണങ്ങൾ വാങ്ങുന്നില്ല. ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപമായാണ് നല്ലൊരു ശതമാനം ആളുകളും സ്വർണം വാങ്ങുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനാണ് ആളുകൾ ശ്രമിക്കുന്നതും.

നാട്ടിൽ ലഭിക്കുന്ന സ്വർണത്തെക്കാൾ ഗുണനിലവാരമുള്ള സ്വർണം ഇവിടെനിന്നു ലഭിക്കും എന്നതിനാൽ പ്രവാസികൾ നാട്ടിൽ പോകുമ്പോൾ സ്വർണം വാങ്ങാറുണ്ട്. ആഗോള യുദ്ധ സാഹചര്യമാണ് സ്വർണ വിലയിലെ കുതിച്ചുചാട്ടത്തിന് കാരണമെന്നാണ് സൂചന.

Tags:    
News Summary - Gold prices at high in 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.