ബി.ഡി.എഫ് ആസ്ഥാന കേന്ദ്രം സന്ദർശിച്ച് ഹമദ് രാജാവ്

ബി.ഡി.എഫ് കേന്ദ്ര ആസ്ഥാനത്ത് സന്ദർശനത്തിനെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ

ബി.ഡി.എഫ് ആസ്ഥാന കേന്ദ്രം സന്ദർശിച്ച് ഹമദ് രാജാവ്

മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ആസ്ഥാന കേന്ദ്രം സന്ദർശിച്ച് ബി.ഡി.എഫ് സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും ഹമദ് രാജാവിനെ അനുഗമിച്ചെത്തിയിരുന്നു.

ചീഫ് ഓഫ് സ്റ്റാഫ് ത്വയ്യിബ് ബിൻ ലഖർ അൽ നുഐമിയും ആസ്ഥാനത്തെ മറ്റു ഉന്നത ഉദ്യോഗസ്ഥരും സ്വീകരിക്കാൻ സന്നിഹിതരായിരുന്നു.സന്ദർശനവേളയിൽ ബി.ഡി.എഫിന്‍റെ എല്ലാ മേഖലകളിലെയും ഭാവി വികസന പദ്ധതികളെക്കുറിച്ച് ഹമദ് രാജാവ് വിശദീകരിച്ചു. രാജ്യത്തിന്‍റെ സുരക്ഷക്കായി അഹോരാത്രം പരിശ്രമിക്കുന്ന ബി.ഡി.എഫ് ഉദ്യോഗസ്ഥരെയും അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ, സൈനിക നിർമാണ നേട്ടങ്ങളെയും വിദഗ്ധ ഉദ്യോഗസ്ഥരിലൂടെയും ആധുനിക സാങ്കേതികവിദ്യകളിലൂടെയും ദേശീയ കഴിവുകൾ വികസിപ്പിക്കുന്നതിലെ പുരോഗതിയെയും ഹമദ് രാജാവ് പ്രശംസിച്ചു.

ഇത് ബി.ഡി.എഫ് അംഗങ്ങളുടെ പ്രഫഷനലിസവും കഴിവും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ പ്രതിരോധ സേനയുടെ കേന്ദ്ര ആസ്ഥാനമായ ബി.ഡി.എഫ് ജനറൽ കമാൻഡ് റോയൽ ബഹ്‌റൈനി ആർമി, റോയൽ ബഹ്‌റൈൻ നാവിക സേന, റോയൽ ബഹ്‌റൈനി എയർ ഫോഴ്സ്, റോയൽ ഗാർഡ് എന്നിവ ഉൾപ്പെടുന്ന ബഹ്‌റൈൻ പ്രതിരോധ സേനയുടെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ ജനറൽ ഏകോപിപ്പിക്കുന്നു. ബി.ഡി.എഫിന്‍റെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ ജനറൽ കമാൻഡിലാണുണ്ടാവുക.

Tags:    
News Summary - Hamad King visits BDF headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.