ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റിന്‍റെ ഭാഗമായി നടന്ന വടംവലി

മത്സരത്തിൽനിന്ന്

ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റ്; ആവേശമായി വടംവലി മത്സരം

മനാമ: ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റ് 2024ന്റെ ഭാഗമായി ആവേശകരമായ വടംവലി മത്സരം നടന്നു. പുരുഷന്മാരുടെ ഏഴു ടീമുകളും സ്ത്രീകളുടെ രണ്ട് ടീമുകളും പങ്കെടുത്തു. പുരുഷന്മാരുടെ വിഭാഗത്തിൽ സെവൻസ് ബഹ്റൈനോ ഒന്നാം സമ്മാനം നേടി. അരികൊമ്പൻസോ രണ്ടാമതും ആര്യൻസ് ബഹ്‌റൈൻ പൊന്നാനി മൂന്നാമതുമെത്തി.

സ്ത്രീകളുടെ വിഭാഗത്തിൽ സെവൻ സ്റ്റാർസോ ഒന്നാമതും പ്രതിഭ രണ്ടാമതുമെത്തി. പായസം മത്സരം, ചെണ്ടമേളം എന്നിവയും നടന്നു. ഒക്ടോബർ മൂന്നിന് പ്രശസ്ത പിന്നണി ഗായികയും നാടൻ പാട്ട് കലാകാരിയുമായ പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന പരിപാടി രാത്രി 7.30ന് ആരംഭിക്കും. ഒക്ടോബർ നാലിന് പൂക്കള മത്സരം, ഓണച്ചന്ത, ഘോഷയാത്ര തുടർന്ന് ആരവം ബഹ്‌റൈൻ അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ആൻഡ് ഫ്യൂഷൻ ബാൻഡ് മത്സരം എന്നിവ നടക്കും.

2500 പേർക്ക് ഒക്‌ടോബർ 11ന് ഓണസദ്യ ഒരുക്കും. രക്ഷാധികാരികൾക്കും അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമാണ് സദ്യ. ഇന്ത്യൻ ക്ലബ് റിസപ്ഷനിൽനിന്ന് ഒക്‌ടോബർ ഏഴിന് മുമ്പ് സദ്യ കൂപ്പണുകൾ കൈപ്പറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ക്ലബ് ജനറൽ സെക്രട്ടറി അനിൽകുമാർ ആർ. 39623936, ജനറൽ കൺവീനർ സന്തോഷ് ബാബു 33308426 എന്ന നമ്പറിലോ ബന്ധപ്പെടുക.

Tags:    
News Summary - Indian Club Onam Fest- tug-of-war competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.