അനധികൃത തൊഴിലാളികളെ കണ്ടെത്താൻ എൽ.എം.ആർ.എ അധികൃതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽനിന്ന്
മനാമ: അനധികൃത തൊഴിലാളികളെ പിടികൂടുന്നതിെൻറ ഭാഗമായി ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തുന്ന പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം കാപിറ്റൽ ഗവർണറ്റേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻറ് വിഭാഗം നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ ജോലി ചെയ്ത നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇവരെ ബഹ്റൈനിലേക്ക് തിരിച്ചുവരുന്നതിന് വിലേക്കർപ്പെടുത്തി നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.
വിവിധ കടകളിൽ ജോലി ചെയ്യുന്നവരെയും തെരുവുകച്ചവടക്കാരെയും സംഘം പരിശോധിച്ചു. അനധികൃത തൊഴിൽ കുറച്ചുകൊണ്ടുവരുന്നതിെൻറ ഭാഗമായുള്ള പരിശോധന തുടരുമെന്ന് എൽ.എം.ആർ.എ ഡെപ്യൂട്ടി സി.ഇ.ഒ ഡോ. ഖാലിദ് മുഹമ്മദ് അബ്ദുറഹ്മാൻ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം, നാഷനാലിറ്റി, പാസ്േപാർട്സ് ആൻഡ് െറസിഡൻസ് അഫയേഴ്സ്, കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ചേർന്നാണ് വെള്ളിയാഴ്ച വൈകീട്ട് വിപുലമായ പരിശോധന നടത്തിയത്. വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയം, പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയവും പരിശോധനയിൽ സഹകരിച്ചു.
പിടിയിലായ തൊഴിലാളികൾ ഭാവിയിൽ വർക്ക് പെർമിറ്റിന് യോഗ്യരായിരിക്കില്ലെന്നും അതിനാൽ നിയമാനുസൃത തൊഴിലാളികളായി മാറാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തുനിന്ന് പുറത്താക്കുന്ന ഇവരെ തിരിച്ചുവരാൻ അനുവദിക്കുകയില്ല. അനധികൃത തൊഴിൽ സംബന്ധിച്ച പരാതികൾ 17506055 എന്ന എൽ.എം.ആർ.എ കാൾ സെൻറർ നമ്പറിൽ അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ചകളിലും വിവിധ ഗവർണറേറ്റുകളിൽ എൽ.എം.ആർ.എ പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.